ബാസിമയുടെ വീടിൻറെ മുറ്റത്ത് ഒരു ടാക്സി കാറ് വന്നുനിന്നു .
"മോളെ എണീറ്റ് വാ ....നമുക്കൊന്ന് പോയിനോക്കാം ...കാറ് വന്നിട്ടുണ്ട് .."
മാമ കുഞ്ഞാവ ബാസിമയുടെ പുറം തടവിക്കൊണ്ട് പറഞ്ഞു . ബാസിമ കണ്ണുകൾ തുടച്ച് അവരുടെ കൂടെ കാറിൽ കയറി . കുഞ്ഞ് വല്ലാതെ കരയുന്നുണ്ടായിരുന്നു ..
"ആയിനെന്തെങ്കിലും കൊടുത്താ ...."
മുൻസീറ്റിലിരുന്ന സ.കോയാമു പുറകിലേക്ക് തലതിരിച്ച് കൊണ്ട് ചോദിച്ചു .
"ബിസ്ക്കറ്റിണ്ട് ...അത് കൊടുത്തോളാ ....അല്ല കോയാമുക്കാ ...അയാൾക്ക് എന്താ പറ്റിയെ ...."
ബാസിമ അത് ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല .. കുറച്ച് നേരത്തെ നിശബ്ദതക്കൊടുവിൽ സ.കൊയാമു പുറത്തേക്കും നോക്കിയിരിന്ന്കൊണ്ട് പറഞ്ഞു .
"ഓനെ ആരൊക്കെയോ ചേർന്ന് വെട്ടിയതാ ..."
സ.കോയാമു അത് പറഞ്ഞപ്പോൾ ബാസിമ ഞെട്ടി ...അവളുടെ ചുണ്ടുകൾ വിറച്ചു .
"ൻറെ ബദരീങ്ങളെ ....വെട്ടീന്നാ ...ഞാനെന്തായീ കേക്കണ് ...ആരാ ഒലെ വെട്ടിയത് ..? ..............................എന്തിനാ വെട്ടിയത്....?"
"മോള് ബേജാറാവേണ്ടാ...കാര്യായിറ്റൊന്നുണ്ടാവില്ല ...ആരെങ്കിലും ആള് മാറി ചൈതതാവും ..അല്ലാണ്ട് ഓൻക്കിപ്പാരാ ശത്രുക്കള് ള്ളേ ....."
കാറിൽ ബാസിമയുടെ തേങ്ങൽ മാത്രമായി . ബിസ്ക്കറ്റ് കഴിച്ച് മോള് ബാസിമയുടെ മാറോട് പറ്റിക്കിടന്നുറങ്ങി .
"ന്നലെ അങ്ങാടിയിലിട്ടു വെട്ടിയ ആളെപറ്റിയാ ങ്ങള് പറേണത് ..."
എല്ലാം കേട്ട്കൊണ്ടിരുന്ന ഡ്രൈവർ സംശയത്തോടെ ചോദിച്ചു.
"ഉം ..."
സ.കോയാമു ഒന്ന് മൂളി .
"ആ ..അത് പാർട്ടിക്കാർ വെട്ടിയതാ ..."
"ആണോ ..ന്നാ ആളുമാറിയതൊന്നുമാവില്ല ,ഉന്നം വെച്ചതെന്നാവും ....ല്ലേ കോയാമോ ...."
മാമ കുഞ്ഞാവയുടെ വാക്കിന് മറുപടി കൊടുക്കുമ്പോഴേക്കും അവരുടെ കാറ് ആശുപത്രിയുടെ പടികയറി .
എല്ലാവരും ഇറങ്ങിയിട്ടും ബാസിമ ഇറങ്ങാൻ മടികാണിച്ചു .
"വാ മോളെ ...ഇയ്യെന്താ ഇറങ്ങാത്തെ ..."
"ൻറെ കയ്യും കാലും വെറക്ക്ണ് മാമാ ..."
"അങ്ങനെ പറഞ്ഞാലെങ്ങനാ മോളേ ...യ്യിങ്ങണ്ടിറങ്ങ് ..."
ശരീരമാസകലം വിറച്ച് ഹൃദയമിടിപ്പോടെ ബാസിമ കാറിൽ നിന്നിറങ്ങി .അവർ കാദറിനെ കിടത്തിയ മുറിയിലേക്ക് പോയി .അവിടെ സുഹറയും നബീസുമ്മയും കോളേജിൽ പഠിക്കുന്ന സഹോദരിയും കരഞ്ഞുകൊണ്ടിരിപ്പുണ്ട് .ബാസിമയെ കണ്ടപാടെ നബീസുമ്മ ഉറക്കെ കരഞ്ഞു ..
"മോളേ ...ൻറെ മോനെ കണ്ടായ്യ് ....അന്നെ വേദനിപ്പിച്ചതിന് പടച്ചോൻ തന്നതാ .."
അത് കേട്ടപ്പോൾ ബാസിമയും ഉറക്കെ കരഞ്ഞു .ബാസിമയും നബീസുമ്മയും തമ്മിൽ കെട്ടിപ്പിടിച്ചു .
"മോള് പോയി ഓനെ കണ്ടിട്ട് വാ .."
നബീസുമ്മ തേങ്ങി കരഞ്ഞ്കൊണ്ട് പറഞ്ഞു . ബാസിമ കണ്ണും മുഖവും തുടച്ച് കാദറിനെ കിടത്തിയ മുറിയിൽ കടന്നു . നെഞ്ചിലും തലക്കും വെട്ടുകൊണ്ട് കിടക്കുന്ന കാദറിനെ കണ്ടപ്പോൾ ബാസിമ ഉറക്കെ കരഞ്ഞു .കാദറിന്റെ അടുത്ത് പോകാതെ ചുമരിൽ മുഖം ചേർത്ത് വെച്ച് നിന്നു .
"ബാ..സി..യേ ..."
നേർത്ത ശബ്ദത്തിൽ കാദർ ബാസിമയെ വിളിച്ചു .
അവൾക്കപ്പോഴും കാദറിന്റെ മുന്നിൽ ചെന്ന് നിൽക്കാൻ പേടിയായിരുന്നു .
"ഞാനിങ്ങനെ ..കെടക്ക്ണ് കാണാൻ നല്ല ശേലുണ്ടല്ലേ ...അടുത്ത് വാ .."
കാദർ ബാസിമയെ കൈകൊണ്ട് മാടി . ബാസിമ പതിയെ കാദറിന്റെ അടുത്ത് ചെന്ന്നിന്നു .
"മോളെന്ത്യെ ...."
"മാമാടെ കയ്യീണ്ട് ...."
കാദർ കൈ സാവദാനം ഉയർത്തി ബാസിമയുടെ കയ്യിൽ പിടിച്ചു .
"അൻറെ ശാപാവും ഇക്കിങ്ങനെ ...."
കാദറിന്റെ കണ്ണുകൾ നിറഞ്ഞു .ബാസിമ കാദറിന്റെ അടുത്തിരിന്നു കരഞ്ഞു .
ഇതിനിടെ പുറത്ത് ഒരു ബീഡിയും വലിച്ച് സ.കോയാമു അടുത്തുള്ള പെട്ടിക്കടയുടെ മുന്നിൽ നിൽപ്പുണ്ടായിരുന്നു . റോഡിൻറെ അങ്ങേ ഭാഗത്ത് ഒരു ജീപ്പ് വന്ന്നിന്നു . സ.കോയാമു ആ ജീപ്പിനടുത്തേക്ക് പോയി . നാല് പേരുണ്ടായിരുന്നു ആ ജീപ്പിൽ . സ.കോയാമു നാലുപാടും ഒന്ന് കണ്ണോടിച്ച് ജീപ്പിനുള്ളിലേക്ക് തലയിട്ടു .
"ആ പന്നി മയ്യത്തായില്ലാലേ ....."
(തുടരും )
"മോളെ എണീറ്റ് വാ ....നമുക്കൊന്ന് പോയിനോക്കാം ...കാറ് വന്നിട്ടുണ്ട് .."
മാമ കുഞ്ഞാവ ബാസിമയുടെ പുറം തടവിക്കൊണ്ട് പറഞ്ഞു . ബാസിമ കണ്ണുകൾ തുടച്ച് അവരുടെ കൂടെ കാറിൽ കയറി . കുഞ്ഞ് വല്ലാതെ കരയുന്നുണ്ടായിരുന്നു ..
"ആയിനെന്തെങ്കിലും കൊടുത്താ ...."
മുൻസീറ്റിലിരുന്ന സ.കോയാമു പുറകിലേക്ക് തലതിരിച്ച് കൊണ്ട് ചോദിച്ചു .
"ബിസ്ക്കറ്റിണ്ട് ...അത് കൊടുത്തോളാ ....അല്ല കോയാമുക്കാ ...അയാൾക്ക് എന്താ പറ്റിയെ ...."
ബാസിമ അത് ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല .. കുറച്ച് നേരത്തെ നിശബ്ദതക്കൊടുവിൽ സ.കൊയാമു പുറത്തേക്കും നോക്കിയിരിന്ന്കൊണ്ട് പറഞ്ഞു .
"ഓനെ ആരൊക്കെയോ ചേർന്ന് വെട്ടിയതാ ..."
സ.കോയാമു അത് പറഞ്ഞപ്പോൾ ബാസിമ ഞെട്ടി ...അവളുടെ ചുണ്ടുകൾ വിറച്ചു .
"ൻറെ ബദരീങ്ങളെ ....വെട്ടീന്നാ ...ഞാനെന്തായീ കേക്കണ് ...ആരാ ഒലെ വെട്ടിയത് ..? ..............................എന്തിനാ വെട്ടിയത്....?"
"മോള് ബേജാറാവേണ്ടാ...കാര്യായിറ്റൊന്നുണ്ടാവില്ല ...ആരെങ്കിലും ആള് മാറി ചൈതതാവും ..അല്ലാണ്ട് ഓൻക്കിപ്പാരാ ശത്രുക്കള് ള്ളേ ....."
കാറിൽ ബാസിമയുടെ തേങ്ങൽ മാത്രമായി . ബിസ്ക്കറ്റ് കഴിച്ച് മോള് ബാസിമയുടെ മാറോട് പറ്റിക്കിടന്നുറങ്ങി .
"ന്നലെ അങ്ങാടിയിലിട്ടു വെട്ടിയ ആളെപറ്റിയാ ങ്ങള് പറേണത് ..."
എല്ലാം കേട്ട്കൊണ്ടിരുന്ന ഡ്രൈവർ സംശയത്തോടെ ചോദിച്ചു.
"ഉം ..."
സ.കോയാമു ഒന്ന് മൂളി .
"ആ ..അത് പാർട്ടിക്കാർ വെട്ടിയതാ ..."
"ആണോ ..ന്നാ ആളുമാറിയതൊന്നുമാവില്ല ,ഉന്നം വെച്ചതെന്നാവും ....ല്ലേ കോയാമോ ...."
മാമ കുഞ്ഞാവയുടെ വാക്കിന് മറുപടി കൊടുക്കുമ്പോഴേക്കും അവരുടെ കാറ് ആശുപത്രിയുടെ പടികയറി .
എല്ലാവരും ഇറങ്ങിയിട്ടും ബാസിമ ഇറങ്ങാൻ മടികാണിച്ചു .
"വാ മോളെ ...ഇയ്യെന്താ ഇറങ്ങാത്തെ ..."
"ൻറെ കയ്യും കാലും വെറക്ക്ണ് മാമാ ..."
"അങ്ങനെ പറഞ്ഞാലെങ്ങനാ മോളേ ...യ്യിങ്ങണ്ടിറങ്ങ് ..."
ശരീരമാസകലം വിറച്ച് ഹൃദയമിടിപ്പോടെ ബാസിമ കാറിൽ നിന്നിറങ്ങി .അവർ കാദറിനെ കിടത്തിയ മുറിയിലേക്ക് പോയി .അവിടെ സുഹറയും നബീസുമ്മയും കോളേജിൽ പഠിക്കുന്ന സഹോദരിയും കരഞ്ഞുകൊണ്ടിരിപ്പുണ്ട് .ബാസിമയെ കണ്ടപാടെ നബീസുമ്മ ഉറക്കെ കരഞ്ഞു ..
"മോളേ ...ൻറെ മോനെ കണ്ടായ്യ് ....അന്നെ വേദനിപ്പിച്ചതിന് പടച്ചോൻ തന്നതാ .."
അത് കേട്ടപ്പോൾ ബാസിമയും ഉറക്കെ കരഞ്ഞു .ബാസിമയും നബീസുമ്മയും തമ്മിൽ കെട്ടിപ്പിടിച്ചു .
"മോള് പോയി ഓനെ കണ്ടിട്ട് വാ .."
നബീസുമ്മ തേങ്ങി കരഞ്ഞ്കൊണ്ട് പറഞ്ഞു . ബാസിമ കണ്ണും മുഖവും തുടച്ച് കാദറിനെ കിടത്തിയ മുറിയിൽ കടന്നു . നെഞ്ചിലും തലക്കും വെട്ടുകൊണ്ട് കിടക്കുന്ന കാദറിനെ കണ്ടപ്പോൾ ബാസിമ ഉറക്കെ കരഞ്ഞു .കാദറിന്റെ അടുത്ത് പോകാതെ ചുമരിൽ മുഖം ചേർത്ത് വെച്ച് നിന്നു .
"ബാ..സി..യേ ..."
നേർത്ത ശബ്ദത്തിൽ കാദർ ബാസിമയെ വിളിച്ചു .
അവൾക്കപ്പോഴും കാദറിന്റെ മുന്നിൽ ചെന്ന് നിൽക്കാൻ പേടിയായിരുന്നു .
"ഞാനിങ്ങനെ ..കെടക്ക്ണ് കാണാൻ നല്ല ശേലുണ്ടല്ലേ ...അടുത്ത് വാ .."
കാദർ ബാസിമയെ കൈകൊണ്ട് മാടി . ബാസിമ പതിയെ കാദറിന്റെ അടുത്ത് ചെന്ന്നിന്നു .
"മോളെന്ത്യെ ...."
"മാമാടെ കയ്യീണ്ട് ...."
കാദർ കൈ സാവദാനം ഉയർത്തി ബാസിമയുടെ കയ്യിൽ പിടിച്ചു .
"അൻറെ ശാപാവും ഇക്കിങ്ങനെ ...."
കാദറിന്റെ കണ്ണുകൾ നിറഞ്ഞു .ബാസിമ കാദറിന്റെ അടുത്തിരിന്നു കരഞ്ഞു .
ഇതിനിടെ പുറത്ത് ഒരു ബീഡിയും വലിച്ച് സ.കോയാമു അടുത്തുള്ള പെട്ടിക്കടയുടെ മുന്നിൽ നിൽപ്പുണ്ടായിരുന്നു . റോഡിൻറെ അങ്ങേ ഭാഗത്ത് ഒരു ജീപ്പ് വന്ന്നിന്നു . സ.കോയാമു ആ ജീപ്പിനടുത്തേക്ക് പോയി . നാല് പേരുണ്ടായിരുന്നു ആ ജീപ്പിൽ . സ.കോയാമു നാലുപാടും ഒന്ന് കണ്ണോടിച്ച് ജീപ്പിനുള്ളിലേക്ക് തലയിട്ടു .
"ആ പന്നി മയ്യത്തായില്ലാലേ ....."
(തുടരും )







.jpg)