Friday, February 7, 2014

ഭാഗം ഇരുപത്തിയഞ്ച് ,

   
ബാസിമയും കാദറും തമ്മിൽ ബന്ധം വേർപ്പിരിഞ്ഞ്‌ നാലു ദിവസം കഴിഞ്ഞപ്പോ  ബാസിമയുടെ ഉമ്മ ഗൾഫിൽനിന്ന് വന്നു.. ഗൾഫിൽ കഷ്ടപ്പെട്ട്‌ ഉമ്മ ഒരുനില വാർപ്പ്‌ പുര പണിയുന്നുണ്ടായിരുന്നു. ആ വീടിന്റെ താമസം നടത്താനായിരുന്നു വന്നത്‌. വന്നപ്പോഴാണു ബാസിമ ബന്ധം വേർപ്പെട്ടത്‌ ഉമ്മ അറിയുന്നത്‌. വിവരമറിഞ്ഞ ഉമ്മ ആകെ തകർന്നു  പോയി.. പുതിയ വീട്ടിലേക്ക്‌ സങ്കടംകൊണ്ട്‌ കാലെടുത്ത്‌ വെക്കേണ്ടി വന്നു അവർക്ക്‌..
     പുതിയ വീട്ടിൽ ചില വേണ്ടപ്പെട്ട കുടുംബക്കാരൊക്കെ എത്തി . എല്ലാവരും കൂടി ബാസിമയെ ശകാരിച്ചു . അതിൽ എറ്റവും കൂടുതൽ പറഞ്ഞത്‌ പാത്തുട്ടി എളേമയായിരുന്നു.
"ഇയ്യാരാന്നാ അന്റെ വിചാരം.. അന്നെ ആരു നോക്കൂച്ചിട്ടാ ഞങ്ങളാരേം
ഇയ്യ്‌ പ്രതീക്ഷിക്കണ്ടട്ടാ.. അന്റെ ഉമ്മ കുറേ കാലായി കെടന്ന് കഷ്ടപ്പെടുന്നു.. ഇപ്പൊ ഇങ്ങക്ക്‌ കേറിക്കെടക്കാൻ ഒരു പൊരായി.. ഇഞ്ഞ്‌ അന്നെ നോക്കാനും കൂടി ക്ഷ്ടപ്പെടുത്താനാ.. അന്റെ തീരുമാനം.."
ബാസിമ എല്ലാം കേട്ട്‌ കരഞ്ഞു എന്നല്ലാതെ ഒന്നും മിണ്ടിയില്ല.. അവൾ  അകത്തെ മുറിയിലേക്കോടി.. അവിടെ ബുഷറ ചുമരും ചാരി  കണ്ണുനിറച്ച്‌ അന്തമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു.. ബാസിമ ബുഷറയെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു...
പിന്നേയും പാത്തുട്ടി എളേമ എന്തൊക്കെയോ കിടന്ന് പുലമ്പുന്നുണ്ടായിരുന്നു.. എല്ലാം ബാസിമ കേട്ട്‌ സഹിച്ച്‌ കിടന്നു.. എല്ലാ തെറ്റുകളും ബാസിമയുടേതാണെന്ന തരത്തിലായിരുന്നു പാത്തുട്ടി എളേമ ബാസിമയുടെ ഉമ്മാട്‌ പറഞ്ഞ്‌ കൊടുത്തിരുന്നത്‌.. അതിനിടയിൽ ബുഷറയെ സ്കൂളിൽ വിടാത്തത്‌ ബാസിമാടെ കുട്ടികളെ നോക്കാനാണെന്ന് പറഞ്ഞത്‌ ബാസിമ കേട്ടപ്പോൾ അവൾക്ക്  സഹിച്ചില്ല.. ദേശ്യം അടക്കാൻ കഴിയാതെ പുറത്തേക്ക്‌ വന്ന് പാത്തുട്ടി എളേമയോട്‌ കയർത്തു..
"അതേ ഞാൻ തന്നെ തെറ്റ്‌ കാരി അത്‌ ചോദിക്കാൻ ഇങ്ങളാരാ.. ഇനി എന്തെങ്കിലും മുണ്ടിയാ ഇങ്ങളെ ചൂലിട്ത്ത്‌ ഞാൻ ആട്ടി ഇറക്കും ..ഹ്ഹാ.."
"ബാസിമാ.."
ഉമ്മ തടയാൻ നിന്നെങ്കിലും ബാസിമ ചെവിക്കൊള്ളാതെ മുറിയിലേക്ക്‌ തന്നെ പോയി.. പാത്തുട്ടി എളേമ  ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
"താത്താ..."
മുറിയിലേക്ക്‌ നാസർ കയറി വന്നു .പുറകെ ബഷീറും.
ബാസിമ തന്റെ ഷാളു കൊണ്ട്‌ മുഖം തുടച്ച്‌ എണീറ്റിരിന്നു..
" എന്താ കാര്യം .. ഞങ്ങൾക്കറിയണം.."


 "ഒന്നൂല്ലാ .. ക്ക്‌ അയാളെ വേണ്ടാന്ന്തോന്നി.. അത്രന്നെ.."
"അല്ല താത്താ...   "
"വേണ്ട ഇങ്ങളൊന്നും ന്നോട്‌ ചോയിക്കണ്ട.. പൊക്കോളീ.."
അവരെ കൊണ്ട്‌ ഒന്നും മിണ്ടിക്കാതെ ബാസിമ ആ രംഗം അവിടെ അവസാനിപ്പിച്ചു..
ദിവസങ്ങൾ കഴിയും തോറും ബുഷറയുടെ അവസ്ഥ വളരേ മോശമായിത്തുടങ്ങി.. പാത്തുട്ടി എളേമ പറഞ്ഞതെല്ലാം വിശ്വസിച്ച്‌ ബാസിമയുമായി ഉമ്മ പലതും പറഞ്ഞ്‌ വഴക്കിട്ടു.. ബുഷറാക്ക്‌ പനിപിടിച്ചെന്നും അതിനു ശേഷം ക്ഷീണമായെന്നും അത്‌ കൊണ്ടാണു സ്കൂളിൽ പോകാത്തെതെന്നും ബാസിമ ഉമ്മയെ പറഞ്ഞ്‌ മനസ്സിലാക്കാൻ ശ്രമിച്ചു. എളേമയുടെ വാക്കുകൾ കേട്ട്‌ തന്നെ അവിശ്വസിച്ച ഉമ്മയോട്‌ ബുഷറാക്ക്‌ സംഭവിച്ചത്‌ തുറന്ന് പറയാൻ ബാസിമാക്ക്‌ മനസ്സ്‌ വന്നില്ല. അധികം ദിവസം കഴിയാതെ തന്നെ ബാസിമയുടെ ഉമ്മ തിരിച്ച്‌ ഗൾഫിലേക്ക്‌ പോയി..
ബുഷറ ഒരിക്കൽ ഫാനിൽ തുണികെട്ടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി. തക്ക സമയത്ത്‌ ബാസിമ കണ്ടു.
" ഇയ്യ്‌ ഇങ്ങനെ വല്ല കടുംകയ്യ്‌ ചെയ്യാണെങ്കി ഇന്നേം ന്റെ രണ്ട്‌ കുട്ട്യേളിം കോന്നിട്ട്‌ ചൈതോ.. ഇക്ക്‌ വയ്യ.. എല്ലാം കൂടി സഹിക്കാൻ.. "
"ക്ക് ജീവിക്കാൻ തോന്നണില്ല താത്താ ...." 
 അവളുടെ മുഖം കാണുമ്പോൾ ബാസിമാക്ക് ഭയവും സങ്കടവും കു‌ടി ..
"ബുഷറാ ..ഇയ്യങ്ങനൊന്നും ചിന്തിക്കല്ലേ ..യ്യ് കൊറച്ച് ദിവസം കാർത്തികടെ വീട്ടില് പോയി നിന്നോ ..അൻറെ മനസ്സൊക്കെ ഒന്ന് ചോവ്വാവും .."
ബുഷറ മറുപടിയൊന്നും പറയാതെ അകത്തെ മുറിയിലേക്ക് പോയി ..
നാസർ ഹോസ്റ്റലിലേക്ക് തിരിച്ച് പോയി .  ബഷീർ ദൂരെ ഒരോട്ടമുണ്ടെന്നും പറഞ്ഞ് കുറച്ച് ദിവസത്തിനേക്കു പോയി .ബാസിമയും ബുഷറയും ആ വീട്ടിൽ തനിച്ചായി . ബാസിമാക്ക് ഭയം കു‌ടി വന്നു .കുട്ടികളെയും ബുഷറയെയും അവൾ എപ്പോഴും ശ്രദ്ധിച്ചു . ഒരു സമയം പോലും ബാസിമ തൻറെ കണ്ണിൽ നിന്ന് വിട്ട് നിൽക്കാൻ ബുഷറയെ അനുവദിച്ചില്ല . രണ്ടുമൂന്നു ദിവസം അങ്ങനെ കടന്നു പോയപ്പോൾ ബുഷറയിൽ മാറ്റം  വന്നതായി ബാസിമാക്ക് മനസ്സിലായി ..ബുഷറ തൻറെ പഴയ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് കണ്ടപ്പോൾ ബാസിമ ഒരുപാട് സന്തോഷിച്ചു . ബുഷറ ബാസിമയുടെ കുഞ്ഞുങ്ങളെ നോക്കാനും ബാസിമയെ പണിയിൽ സഹായിക്കാനും തുടങ്ങി . 
"താത്താ ..ക്ക് ഭയങ്കര തലവേദന ..ഒരു ഗുളിക തരോ ...ചപ്പാത്തി ഞാനുണ്ടാക്കാം "
ബാസിമ രാത്രി അടുക്കളയിൽ ചപ്പാത്തി പണിയിലായിരുന്നു ..കുട്ടികൾ രണ്ടും അടുക്കളയിലിരുന്നു കളിക്കുന്നുണ്ട് ..
"എന്നാ നീ മക്കളെ നോക്ക് ഞാനെടുത്തിട്ടു വരാ .."
"മക്കളെ എടുത്തോ താത്താ ..അല്ലെങ്കി ന്നെ ഇതുണ്ടാക്കാൻ സമ്മയ്ക്കില്ല .."
ബാസിമ കുഞ്ഞുങ്ങളുമായി മുറിയിൽപോയി .ഗുളിക എടുക്കുമ്പോൾ ബാസിമാക്ക് ഒരു സംശയം ..അവളെന്തിനാ ..മക്കളെ എടുക്കാൻ പറഞ്ഞത് ..ബാസിമ പെട്ടന്ന് അടുക്കളയിലേക്ക് ഓടി ...(തുടരും ..)









Sunday, February 2, 2014

ഭാഗം ഇരുപത്തിനാല് ,

ആ കാഴ്ച്ച കണ്ട്‌ ബാസിമ നിലവിളിച്ചു ..
" ന്റെ റബ്ബേ..ഞാനെന്തീ കാണണത്‌.. എന്റെ മോളെ.."
"ശബ്ദിക്കാരുത്‌ നായിന്റെ മോളേ.."
കാദറത്‌ പറയലും ബാസിമയെ ആഞ്ഞൊരടിയും അടിച്ചു.. ബാസിമയും കുഞ്ഞും താഴേ വീണു.. ബാസിമ കുഞ്ഞിനെ ചേർത്ത്‌ പിടിച്ച കാരണം കുഞ്ഞിനൊന്നും സംഭവിച്ചില്ല..കുട്ടികൾ രണ്ടും ഉറക്കെ വാവിട്ട്‌ കരയാൻ തുടങ്ങി.. ബാസിമ കരഞ്ഞു കൊണ്ട്‌ ബുഷറയുടെ ശരീരത്തിലേക്ക്‌ ഒരു തുണി  വലിച്ചിട്ടു. അവൾ ആകെ ഭ്രാന്തിയെ പോലെ പെരുമാറാൻ തുടങ്ങി.. അവൾ കാദറിന്റെ മുടിപിടിച്ചും  നെഞ്ചത്തടിച്ചും  കരഞ്ഞു കൊണ്ടിരുന്നു..
"എറങ്ങിപ്പോടാ ന്റെ വീട്ടീന്ന്.. പോ ..പോ...പോ..."
ബാസിമയുടെ ശബ്ദം ഉയർന്നു കൊണ്ടിരുന്നു..ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി ... അവൾ കയ്യിൽ കിട്ടിയതെല്ലാം കാദറിനു നേരേ എറിഞ്ഞു.. കാദർ അവളെ എതിർത്ത്‌ അടുത്ത്‌ വരാൻ തുനിഞ്ഞപ്പോൽ ബാസിമ കാറി കൊണ്ട്‌ കാദറിന്റെ മുഖത്തേക്ക്‌ നീട്ടിയ്‌രു തുപ്പ്‌ കൊടുത്തു..."ഘ്രാ ഥ്ഫൂ....!!!!!!  "
ബാസിമ കാദറിനെ പിടിച്ച്‌ തള്ളി.. ബാസിമ പെട്ടന്ന് ശക്തിയാർജ്ജിച്ച പോലെ കാദറിനു തോന്നി..
"ഹറാമ്പറന്നവനേ..."
ബാസിമ കാദറിനെ മുറ്റത്തേക്ക്‌ തള്ളിയിട്ടു.. ആളുകൾ കൂടിയത്‌ കൊണ്ട്‌ കാദർ പിന്നെ പ്രതികരിക്കാൻ നിൽക്കാതെ വേഗം ഓടിപ്പോയി.. കൂടിനിന്ന ആളുകൾ കാര്യമറിയാതെ പരസ്പരം പിറുപിറുത്തു.. ബാസിമയോട്‌ കാര്യങ്ങൾ ചോദിക്കാൻ ആർക്കും തോന്നിയില്ല.. അവളുടെ രൂപവും ഭാവവും കണ്ടപ്പോൾ ആർക്കും അതിനു തോന്നിയില്ല..
"എല്ലരും ന്റെ മുറ്റത്തിന്ന് പൊയ്ക്കോളീ..ക്ക്‌ ആരേം
കാണണ്ടാ..കാണണ്ടാ...കാണണ്ടാ... "
അവൾ കരഞ്ഞുകൊണ്ട്‌ വാതിൽ കൊട്ടിയടച്ചു..
എന്ത്‌ സംഭവിച്ചെന്ന് ആരും അറിഞ്ഞില്ല.. ആരോടും ബാസിമ പറഞ്ഞില്ല.. ബഷീർ വന്നപ്പോൾ വീട്ടിൽ നടന്ന കോലാഹലം നാട്ടുകാർ പറഞ്ഞറിഞ്ഞു.. പക്ഷെ സത്യാവസ്ഥ അറിഞ്ഞില്ല.. സ.കോയാമും മാമ കുഞ്ഞാവയും എളേമ പാത്തുട്ടിയും എല്ലാം കാര്യമറിയാതെ ബാസിമയെ കുറ്റപ്പെടുത്തി..
തന്റെ സഹോദരി തന്റെ ഭർത്താവിനാൽ നശിപ്പിക്കപ്പെട്ടു എന്ന് ലോകം അറിയരുതെന്ന് അവൾക്ക്‌ നിർബന്ധമായിരുന്നു..
         ആ സംഭവത്തിനു ശേഷം ബുഷറ ആകപ്പാടെ ഒരു മരവിച്ച അവസ്ഥയിലായിരുന്നു..ആരോടും ഒന്നും മിണ്ടില്ല..ചോദിച്ചതിനൊന്നും മറുപടിയുമില്ല ..ഒരേ ഇരുപ്പ്‌ തന്നെ.. സ്കൂളിൽ പോകാനും അവൾ വിസമ്മതിച്ചു. ബാസിമ അവളെ അടുത്തിരുത്തി സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അവൾ മുഖം പൊത്തി കരയും ..എന്ത്‌ ചെയ്യണമെന്നറിയാത്തെ ബാസിമ വല്ലാതെ സങ്കടപ്പെട്ടു...
     
 ബാസിമ ബുഷറയും കൂട്ടി കാർത്തികയുടെ വീട്ടിലേക്ക്‌ പോയി.. കാർത്തികയോട്‌ ബാസിമ എല്ലാം തുറന്ന് പറഞ്ഞു.. കാർത്തിക എല്ലാം കേട്ടപ്പോൾ ആകെ തരിച്ചിരിന്നു.. എന്ത്‌ പറഞ്ഞ്‌ സമാധാനിപ്പക്കണമെന്നറിയാതെ കാർത്തിക കുറച്ച്‌ സമയം നിറഞ്ഞ കണ്ണുകൾ തുടച്ച്‌ എന്തോ ചിന്തിച്ചിരിന്നു..
"ബാസി, കഴിഞ്ഞത്‌ കഴിഞ്ഞു..എല്ലാം വിധിയാണെന്ന് കരുതി സഹിക്കാ..പക്ഷെ ബുഷ്രാടെ ഈ അവസ്ഥ മാറ്റണം.. എനിക്കവളെ കാണുമ്പോ സങ്കടവും പേടിയൊക്കെ തോന്ന്ണ്ട്‌.."
"ഞാനിപ്പൊ എന്താ ചെയ്യാ കാർത്തീ.. ഇക്കൊന്നിനും മനസ്സ്‌ വരുന്നില്ല.. ഞങ്ങൾക്കാരുമില്ലാത്തെ പോലെ തോന്നു...ന്നു.."
ബാസിമ പറഞ്ഞു തീരുമ്പോഴേക്കും പൊട്ടിക്കരഞ്ഞു..കാർത്തിക ബാസിമയെ തന്നിലേക്ക്‌ ചേർത്ത്‌ പിടിച്ച്‌ സമാധാനിപ്പിച്ചു...
കാർത്തിക അവരേയും കൂട്ടി ടൗണിലെ ഒരു സൈക്കോളജിസ്റ്റിനെ  കാണാൻ പോയി.
ബുഷറാക്ക്‌ സംഭവിച്ചത്‌ അവർ ഡോക്ടറോട്‌ പറഞ്ഞു..
ഡോക്ടർ ബാസിമയോടും ബുഷറയോടും പുറത്തിരിക്കാൻ പറഞ്ഞ്‌ കാർത്തികയോട്‌ സംസാരിച്ചു . ഡോക്ടർ പറഞ്ഞ കാര്യം മടങ്ങും വഴി കാർത്തിക ബാസിമയോട്‌ പറഞ്ഞു..  ബുഷറാക്ക് ആത്മഹത്യ പ്രേരണ കൂടാൻ സാധ്യതയുണ്ടെന്നും അത് കൊണ്ട് അവൾക്കു നേരെ എപ്പോഴും ഒരു കണ്ണ് വേണമെന്നുമാണ് ഡോക്ടർ പറഞ്ഞതെന്ന് കേട്ടപ്പോൾ ബാസിമാക്ക്‌ വല്ലാത്ത ഭയം തോന്നി ..
"നീ ടെൻഷനടിക്കൊന്നും വേണ്ടാ ...ഡോക്ടർ പറഞ്ഞന്നേ ഉള്ളൂ ..അവളെ പതിയെ നമുക്ക് മാറ്റിയെടുക്കാം ..."
കാർത്തിക ബാസിമയെ സമാധാനിപ്പിച്ചു .
എപ്പോഴും ബാസിമ ഒരു നിഴലായി ബുഷറയുടെ കൂടെത്തന്നെ നടന്നു ..
           സ.കോയാമു വീണ്ടും കാദറുമായി ഒരു ഒത്തുതീർപ്പിന് ശ്രമിക്കാൻ തുനിഞ്ഞെങ്കിലും ബാസിമ അതിനെ എതിർത്തു ..ഇനി ഒത്ത്തീർപ്പ് പോയിട്ട് അയാളോടൊത്തുള്ള ജീവിതം തന്നെ ഇനി തനിക്ക് വേണ്ടാന്ന് ബാസിമ തീർത്തുപറഞ്ഞു ..
"മോളെ ഇയ്യെന്താലോയിച്ചിട്ടാ ഇങ്ങനൊക്കെ പറെണത് ....അനക്ക് രണ്ട് പെങ്കുട്ട്യേളാ ...അതിജ്ജ് മറക്കണ്ട ...."
ബാസിമ  സ .കോയാമുനോട് പറഞ്ഞതറിഞ്ഞു മാമ കുഞ്ഞാവ വന്ന് ബാസിമയെ ചീത്തപറഞ്ഞു .. കു‌ടെ എളേമ പാത്തുട്ടിയും ഉണ്ടായിരുന്നു . ബഷീറും ബാസിമയോട് കയർത്തു ..ആരോടും ബാസിമാക്ക് വിരോദം തോന്നിയില്ല ..അവർക്കാർക്കും സത്യമറിയില്ലന്ന് ബാസിമാക്ക് അറിയാമായിരുന്നു ..
അവസാനം പള്ളിയിൽ നിന്ന് മുസ്‌ലിയാക്കന്മാരും വന്നു ..അവരോട് ബാസിമ തനിക്ക് കാദറിൽ നിന്ന് ത്വലാഖ് വാങ്ങിത്തരണമെന്നു അപേക്ഷിച്ചു .അങ്ങനെ ഒരു വെള്ളിയാഴ്ച്ച ദിവസം ജുമുഅക്ക് ശേഷം എല്ലാവരുടെയും സാന്നിദ്യത്തിൽ  കാദറും ബാസിമയും മൊഴി മൂന്നും ചൊല്ലി ബന്ധം  വേർപ്പിരിഞ്ഞു ..കാദർ മൂന്നാം ത്വലാഖും ചൊല്ലിത്തീർത്തപ്പൊൾ ബാസിമ അറിയാതെ പറഞ്ഞു പോയി ...        "അൽഹംദു ലില്ലാഹ് ..."  (തുടരും )