Friday, February 21, 2014

ഭാഗം ഇരുപത്തിയോൻപത് ,

"അണക്ക്‌ വല്ലാത്ത ബുദ്ധിയന്നെ പഹച്ചീ.."
പാത്തുട്ടി എളേമാടെ മുഖത്ത്‌ മന്ദഹാസം..
"എഡീ പോത്തേ.. കേസ്സ്‌ കൊടുത്തപ്പൊ എല്ലാത്തിന്റെ പിന്നിലും ഞമ്മളാന്നറിഞ്ഞില്ലേ... ഓലെ ഉമ്മ ഞമ്മളാകും വെറുക്കാ.. ന്താപ്പൊ അന്റെ കഥ..."
പാത്തുട്ടി എളേമ പിറുപിറുത്ത്‌ അകത്തേക്ക്‌ പോയി.
         ബാസിമ മൂന്ന് ആഴ്ചയോളം കാർത്തികയുടെ വീട്ടിൽ തന്നെ നിന്നു. അതിനിടെ കേസ്സിന്റെ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. സ.കോയാമൂന്റെ പാർട്ടി ഇടപെടലും നല്ലവരായ ചില അയൽ വാസികളുടേയും മറ്റും മൊഴികളും ബാസിമാക്ക്‌ അനുകൂലമായി.
ബാസിമ തന്റെ വീട്ടിലേക്ക്‌ തിരിച്ചു. അന്ന് രാത്രി തന്നെ സ.കോയാമും ഒരു പോലീസ്സ്‌ കാരനും കൂടി ബാസിമയെ കാണാൻ വന്നു. മേശപ്പുറത്ത്‌ ഒരു പേപ്പർ വെച്ച്‌ അതിൽ ഒപ്പിടാൻ പറഞ്ഞപ്പാൾ ബാസിമ കാര്യമറിയാതെ സ.കോയാമൂനെ നോക്കി.
"ഇയ്യൊന്നോണ്ടും പേടിക്കണ്ട.. അന്റെ പേരിലു കേസില്ല.. അത്‌ സാറന്മാർക്ക്‌ ബോധ്യായി.."
ബാസിമ സമാധാനത്തോടെ ഒപ്പിട്ടു. അത്‌ കഴിഞ്ഞപ്പോൾ പോലീസുകാരൻ ഒരു പേപ്പർ കൂടി മേശപ്പുറത്ത്‌ വെച്ചു.
"ഇതെന്താന്ന് മനസ്സിലായാ അണക്ക്‌.."
സ.കോയാമു ഒരു കള്ളച്ചിരി ചിരിച്ച്കൊണ്ട്‌ ചോദിച്ചു..
"ഇല്ലാ..ന്താത്‌.."
"ഹ, അന്നെ കേസ്സിൽ കുടുക്കാൻ നോക്കിയ ഓൾക്കിട്ട്‌ ഒരു പണികൊടുക്കണ്ടേ..അന്റെ എളേമാക്ക്‌..അതിനു ഇയ്യൊരു പരാതി എയുതി കൊടുക്ക്‌.."
"എന്ത്‌ പരാതി..? "
"അതൊക്കെ ആ സാറെയുതിക്കോളും.. ഇയ്യ്‌ ഒപ്പിട്ടാ മാത്രം മതി.."
"അതൊന്നും വേണ്ട..ഓൽക്കിള്ളത്‌ പടച്ചോൻ കൊടുത്തോളും.. ഇഞ്ഞി അയിന്റെ പേരിലൊരു സങ്കടം സഹിക്കാൻ ഇക്ക്‌ വയ്യാ.. അതോണ്ടാ.. "
"എന്നാ മോളിഷ്ടം പോലെ..ഞങ്ങളിറങ്ങട്ടെ.."
അവർ പോയപ്പോൾ ബാസിമാക്ക്‌ ഒരു വിഷമം, കോയാമുക്കാക്ക്‌ എന്തെങ്കിലും മനസ്സിൽ തോന്നിയോ എന്ന്..
ബാസിമയും രണ്ട്‌ കുട്ടികളും ആവീട്ടിൽ തനിച്ചായി  . ബഷീർ വരും എന്തെങ്കിലും ബാസിമാക്ക്‌ ചില്ലറ കൊടുക്കും രണ്ട്‌ ദിവസം കഷ്ടിച്ച്‌ ബാസിമയുടെ കൂടെയുണ്ടാകും വീണ്ടും പോകും.. പണിക്ക്‌ പോകുന്നത്‌ കൊണ്ട്‌ ബാസിമ ബഷീറിനോട്‌ പോകണ്ടാന്നും പറയാറില്ല.. ഇപ്പൊ ബാഷീർ കൊണ്ടു വരുന്ന എന്തെങ്കിലും ചില്ലറ കൊണ്ടാണു ബാസിമയും രണ്ട്‌ കുഞ്ഞുങ്ങളും കഴിയുന്നത്‌.


ഉമ്മ മാമ കുഞ്ഞാവയുടെ പേരിലയക്കുന്ന കാശിപ്പോൾ അങ്ങനെ കിട്ടാറില്ല..
നാസറിനെ ഹോസ്റ്റലിൽ സ്വഭാവദൂഷ്യമുള്ള കുട്ടികളുമായി കൂട്ടുകൂടി കള്ളും കഞ്ചാവും ഉപയോഗിച്ചതിന് കോളേജിൽ നിന്നും പുറത്താക്കി. ബാസിമയോട്‌ വീട്ടിൽ എത്തിയ മൂന്നുനാലു ദിവസം കഴിഞ്ഞാണു നാസർ സത്യം പറയുന്നത്‌.. കേട്ടപ്പോൾ അവൾക്ക്‌ ഒരുപാട്‌ സങ്കടം തോന്നി.. പിന്നെ ഉപ്പയുടേയും ഉമ്മയുടേയും സംരക്ഷണം കിട്ടാത്ത മക്കൾ ഇങ്ങനെയൊക്കെ ആയിപ്പോകുമെന്ന് കരുതി സമാധാനിച്ചു.
നാസറിൻറെ  സംസാരത്തിലും സ്വഭാവത്തിലും രൂപത്തിലും ഒരു പാട്‌ മാറ്റം വന്നതായി ബാസിമാക്ക്‌ തോന്നി. നാസർ വന്നതിൽ സങ്കടമുണ്ടെങ്കിലും തനിക്കൊരു കൂട്ടായല്ലോ എന്നതിൽ സന്തോഷിച്ചു ..
നാട്ടിലെത്തിയ നാസർ പുതിയ കൂട്ടുകെട്ടുകൾ തേടിപ്പിടിച്ചു..കള്ളും കഞ്ചാവും  വേണ്ടുവോളമുള്ള കൂട്ടുകെട്ട്‌ തന്നെ നാസറിനു കിട്ടി.
നാസറിൻറെ  കൂട്ട്‌ കെട്ട്‌ ബാസിമ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ അത്‌ വരെ ബാസിമയോട്‌ കാണിച്ച സ്നേഹവും ബഹുമാനവും നാസർ മറന്നു. ബാസിമയോട്‌ നാസർ കയർത്ത്‌ സംസാരിച്ചു.
"നീയെന്തിനുള്ള പൊറപ്പാടാ നാസറേ.. ഞമ്മളെ വീടിൻറെ  അവസ്ഥ വല്ലതും യ്യ്‌ അറീണുണ്ടാ.. ൻറെ ജീവിതം ഇങ്ങനായത്‌ വിധിയായിരിക്കും, അൻറെ ജീവിതം യ്യ്‌ കൽപ്പിച്ച്‌ കൂട്ടി നശിപ്പിക്കല്ലേ.. വീടിനു താങ്ങായ ഒരാണായി കയ്യടാ.."
"ഞാൻ ഇവടെ നിക്കണത്‌ അണക്ക്‌ ഇഷ്ടല്ലങ്കി പറഞ്ഞോ.. ഞാ ..എങ്ങോട്ടെങ്കിലും പൊക്കോളാ.."
"യ്യ്‌ പൊക്കോ എങ്ങടാച്ചാ.. അല്ലേലും ഇങ്ങളൊക്കെ ഇണ്ടായിട്ട്‌ ന്താ കാര്യം..ഇങ്ങളു രണ്ടാണുങ്ങൾ കുടുമത്തുണ്ടായിട്ടല്ലേ ബുഷറാക്ക്‌..."
പെട്ടന്ന് ബാസിമ പറഞ്ഞ്‌ നിർത്തി.
"എന്താ..എന്താ ബുഷറാക്ക്‌..?"
നാസർ ബാസിമയുടെ അടുത്തേക്ക്‌ ചെന്നു.
"ഒന്നൂല്ലാ.. "
"എന്താ യ്യ്‌ ഒളിക്ക്‌ ണേ.. സത്യം പറഞ്ഞോ..എന്താ ബുഷറാക്ക്‌ സംഭവിച്ചേ..പറാ..."
നാസറിൻറെ കണ്ണും മുഖവും മാറി .അവൻറെ ശബ്ദമുയർന്നു. ബാസിമ കരയാൻ തുടങ്ങി.. നാസറിൻറെ ചോദ്യങ്ങൾക്ക്‌ മുന്നിൽ ഉത്തരം മുട്ടിയ ബാസിമ ബുഷറാക്ക്‌ സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു..ഒപ്പം തൻറെ ജീവിത ദുരിതങ്ങളും...
നാസറിൻറെ  കണ്ണുകൾ ചുവന്നു.. ദേശ്യത്തോടെ അവൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി..പുറകിൽ നിന്ന് കരഞ്ഞു കൊണ്ട്‌ ബാസിമ നാസറിനെ വിളിക്കുന്നുണ്ടായിരുന്നു.. നാസർ അതിനൊന്നും ചെവിയോർക്കാതെ ഇരുട്ടിലേക്ക്‌ ധൃതിയിൽ നടന്നകന്നു.....(തുടരും )











Sunday, February 16, 2014

ഭാഗം ഇരുപത്തിയെട്ട് ,

"ഇരിക്കു.. നിങ്ങളാണോ ബാസിമ.."
എസ്സൈയിടെ മുന്നിൽ ബാസിമ അതെ എന്ന മട്ടിൽ തലയാട്ടി പേടിച്ച്‌ ഇരിന്നു.
"അല്ലാ എന്താ സാറേ കേസ്സ്‌.. പാർട്ടിക്ക്‌ വേണ്ടപ്പെട്ട കുട്ടിയാ.. വിളിച്ച്‌ പറഞ്ഞിട്ടില്ലേ.."
"ഓ.. അതൊക്കെ വിളിച്ചുപറഞ്ഞിട്ടുണ്ട്‌.. എന്ന് വെച്ച്‌ കേസ്സ്‌ കേസിന്റെ വഴിക്ക്‌ പോണ്ടേ..."
"അല്ലാ അതും ശെരിയാ..സാർ കേസ്സ്‌ പറഞ്ഞില്ലാ.."
"ആരാ ബുഷറ.. ?"
സ.കോയാമു ബാസിമയുടെ മുഖത്ത്‌ നോക്കി .
"ഈ കുട്ടീടെ അനിയത്തിയാ.."
"ബുഷറ മരിച്ചോ..? "
അതിനു മറുപടിയായി ബാസിമ ഒന്ന് മൂളി.
"എങ്ങനേ മരിച്ചത്‌.."
"അത്‌ സാറിനറിയില്ലേ.. തീ കൊളുത്തീട്ട്‌.."
"അതിന്റെ കാരണം,? "
ബാസിമയും കോയാമും പരസ്പരം മുഖത്തോട്‌ മുഖം നോക്കി എന്നല്ലാതെ അതിനു മറുപടി ഒന്നും പറഞ്ഞില്ല.
"ആരാ പാത്തുട്ടി..? "
"ന്റെ എളേമ.."
"എന്നാ ആ പാത്തുട്ടി എന്ന സ്ത്രീ ഇവിടെ ഒരു പരാതി തന്നിട്ടുണ്ട്‌.. ബുഷറയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ്‌.."
അത്‌ കേട്ടപ്പോൾ ബാസിമ കുറച്ച്‌ നേരം സ്തംബിച്ചിരിന്നു.. നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ച്‌ അവൾ പറഞ്ഞു
" ന്റെ മുന്നിൽ വെച്ചാ ൻറെ അഞ്ചത്തി തീകൊളുത്തിയത്‌..അവരെന്തിനാ ഇങ്ങനെ ന്റെ പേരിലു കേസ്സ്‌ കൊടുത്തതെന്ന് ഇക്കറിയില്ല സാറേ.."
ബാസിമ പറഞ്ഞ്‌ തീരുമ്പോഴേക്കും മുഖം പൊത്തി പൊട്ടിക്കരയാൻ തുടങ്ങി..സ.കോയാമു ബാസിമയെ ആശ്വസിപ്പിച്ചു..
" ന്തായാലും നിങ്ങളിപ്പൊ പൊയ്ക്കോളീ..ഞാനൊന്ന് അന്വേഷിക്കട്ടെ.. "
ബാസിമയും സ.കോയാമും തിരിച്ച്‌ വീട്ടിലെത്തി.
കാർത്തിക വിവരമറിഞ്ഞപ്പോൾ..അവൾക്ക്‌ ദേശ്യം സഹിക്കാനായില്ല.
"ഇങ്ങനെ ഉപദ്രവിക്കാന് നീ അവരോടെന്താ ചൈതത്‌..ഇത്‌ വല്ലാത്ത കഷ്ടം തന്നേ.."

"വേണ്ടത്‌ പോലെ ഞാൻ പാർട്ടിക്കാരോട്‌ പറഞ്ഞിട്ടുണ്ട്‌.. പേടിക്കണ്ട കേസില്ലാതെ അവരു നോക്കിക്കോളും..അന്റെ എളേമയെ ആദ്യം ഞാനൊന്ന്പോയി കാണട്ടെ എന്താ ഓളെ സൂക്കേടെന്ന് ഇക്കൊന്ന് അറിയണം.."
ഇതും പറഞ്ഞ്‌ സ.കോയാമു ധൃതിയിൽ നടന്ന് പോയി.
ഈ സമയം മാമ കുഞ്ഞാവയും പാത്തുട്ടി എളേമയും തമ്മിൽ വഴക്കിടുകയായിരുന്നു അവരുടെ വീട്ടിൽ..
"ആരോട്‌ ചോയിച്ചിട്ടാടീ ഇയ്യ്‌ കേസ്സ്‌ കൊടുത്തത്‌ .. അതിനു മാത്രം ഇയ്യൊന്നും പറേണില്ലാ.. ഇയ്യ്‌ പറേണതൊന്നും ക്ക്‌ മനസ്സിലാവിണില്ലാ.."
"ങ്ങക്ക്‌ മനസ്സലാവൂലാ..ങ്ങടെ തലേലു ഒണക്ക ചാണകല്ലേ.."
"വായടച്ചോ സുവറേ യ്യ്‌... അന്റെ വാക്ക്‌ കേട്ട്‌ ഞാനൊക്കെ ചൈത്‌ .. യ്യ്‌ കേസ്സ്‌ കൊടുക്കുമ്പോ ന്നോടൊന്ന് ചോയിക്കാർന്നില്ലേ.."
"ങ്ങളിപ്പൊ കാലു മാറൂന്ന് ക്കറിയ്യോ... ങ്ങളെന്ത്‌ നന്നായിട്ടും കാര്യല്ലാ.. ആ കാദറിന്റേന്ന് കിട്ടാള്ള പണ്ടോം പണോം വാങ്ങി കയ്യീ വെച്ചിട്ട്‌ ഓലു തന്നീലാന്ന് പറഞ്ഞ്‌ നടക്കല്ലേ ഇങ്ങളു... ഓളെ പേരിൽ ഓളെ ഉമ്മ അയക്ക്‌ണ കായി മുയുവനും ങ്ങളോൾക്ക്‌ കൊടുത്തീണ്ടാ.. ഇപ്പോ ആ വീടും കൂടി ഞമ്മളെ കയ്യിലാക്കണന്ന് ഇങ്ങളല്ലേ രണ്ടീസം മുമ്പ്‌ കള്ളുംകുടിച്ച്‌ ന്നോട്‌ പറഞ്ഞത്‌.. അപ്പോ പിന്നെ കേസ്സ്‌ കൊടുക്കന്നല്ലേ നല്ലത്‌ ..ഇക്കപ്പൊ അങ്ങനേ തോന്നിയത്‌.."
രണ്ടു പേരും കുറച്ച്‌ സമയം ഒന്നും മിണ്ടാതെ നിന്നു..
" ന്തേ..ഇങ്ങക്കൊന്നും പറയാലേ.."
"ഞാനങ്ങനെ പറഞ്ഞോ..ശ്ശോ.. "
ഈ സമയത്താണു സ.കോയാമു അവിടേക്ക്‌ കയറിച്ചെല്ലുന്നത്‌..
"എന്താ ങ്ങളെ ഉദ്ധേഷം.. ആ പെണ്ണിനോട്‌ ഇങ്ങനെ ചെയ്യാൻ ഓളെന്താ ങ്ങളോട്‌ ചൈതേ.."
സ.കോയാമു ദേശ്യത്തിൽ കസേര വലിച്ചിട്ട്‌ ഇരിന്നു.
" അല്ലാ അത്‌ ..അത്‌ പാത്തുട്ടിക്ക്‌ ഒരു സംശയം തോന്നിയപ്പോ..അങ്ങനെ.."
"ങ്ങളോടൊക്കെ ആ കുട്ടി എന്താ ചൈതത്‌.. മര്യാദക്ക്‌ ആ കേസ്സ്‌ പിൻ വലിച്ചില്ലെങ്കിൽ... ഞാനൊന്നും പറേണില്ല.."
ഇതും പറഞ്ഞ്‌ സ.കോയാമു പടിയിറങ്ങിപ്പോയി.. മാമ കുഞ്ഞാവ പാത്തുട്ടിയുടെ നേരെ തിരിഞ്ഞു..
"ഇപ്പെന്തായി.. വെറുതെ നാണം കെടാനായിട്ട്‌ ഓരോന്ന് വരുത്തി വെക്കും.."
പാത്തുട്ടി എളേമ പൂങ്കണ്ണീരൊഴുക്കാൻ തുടങ്ങി..
"ഇപ്പൊ ന്നെ ഒറ്റക്കാക്കാ..ങ്ങളുംകൂടി പറഞ്ഞിട്ടല്ലേ.. ഇതൊക്കെ ചൈതേ.. "
"കേസ്സ്‌ കൊടുക്കാൻ ഞാൻ പറഞ്ഞാ.. "
"ഓളേയും ഓളെമ്മാനേയും തമ്മിലു തെറ്റിക്കാൻ ങ്ങളെന്നല്ലെ പറഞ്ഞത്‌.. ഓളെ അനുസത്തി മരിച്ചത്‌ ഓളെ കാരണാക്കിയാ പിന്നെ ഓളെമ്മ ഓളെ വെറുക്കൂലേ.. അവരെ സ്വത്ത്‌ കൈക്കലാക്കാൻ ഇങ്ങനെ കൊറച്ച്‌ ദുഷ്ടത്തരൊക്കെ ചെയ്യണം.. "    (തുടരും ..)