Thursday, February 13, 2014

ഭാഗം ഇരുപത്തിയേഴ് ,

"ഇയ്യെവ്ട്ക്കാ പോയത് ....ബാസിമാ ..എന്താ അനക്ക് പ്രാന്ത് പിടിച്ചാ ..."
മാമ കുഞ്ഞാവ ദേഷ്യപ്പെട്ടു .
"ആ ..ക്ക് പിരാന്താ ...പിരാന്തില്ലാത്ത ഇങ്ങളെ കെട്ട്യോള് അവടിരിന്ന് സില്മ കാണീണ്ട് ..ങ്ങള് അങ്ങട്ട് പോക്കോളീ ..."
ബാസിമ മാമാകുഞാവയുടെ നേരെ കയർത്തു . അപ്പോഴേക്കും കാർത്തികവന്ന് ബാസിമയെ കൂട്ടികൊണ്ടുപോയി ..
"ഇയ്യെന്താ ഈ പറയുന്നേ ബാസീ ..മാമ എല്ലാകാര്യത്തിനും അൻറെ കൂടില്ലേ ..എളേമ വന്നില്ലേൽ വേണ്ട .."
ബാസിമ കാർത്തികയെ കെട്ടിപ്പിടിച്ചു ..
"ക്ക് നിയന്ത്രണം കിട്ടിണില്ല ...ഞാനെന്താ ചെയ്യാ... ൻറെ അനുജത്തീടെ മയ്യത്ത് ഇവ്ടെ അടക്കാൻ പറ്റില്ലത്രെ ...ഇക്ക് സഹിക്കാൻ വയ്യ കർത്തികെ ..."
ബാസിമയെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ കാർത്തികയും കരഞ്ഞു ..  കാർത്തിക പെട്ടെന്ന് ബാസിമയെ തന്നിൽ നിന്ന് അകറ്റി ,
" നീ എന്റെ വീട്ടിലേക്ക്‌ കൊണ്ടുവാ.. അവിടത്തെ പള്ളീക്കാരോട്‌ ഞാൻ പറയാം.. എനിക്കവിടെ പരിചയമുള്ള ഒരുപാട്‌ പേരുണ്ട്‌.. "
കാർത്തിക സ്നേഹം തന്ന് തന്നെ വീണ്ടും വീണ്ടും തോൽപ്പിക്കുകയ്യാണോ എന്നവൾ ചിന്തിച്ചു.. അങ്ങനെ കാർത്തികയുടെ നല്ലമനസ്സ്‌ എല്ലാവരും അംഗീകരിച്ച്‌ മൃതദേഹം അങ്ങോട്ട്‌ കൊണ്ടുപോയി.. ബാസിമ അവസാന ചുമ്പനം നൽകി ബുഷറയുടെ മൃതദേഹം പരിചയമില്ലാത്ത ആ നാട്ടിലെ ഒരിക്കലും കണ്ടിട്ടില്ലാത്ത്‌ പള്ളിപ്പറമ്പിലെ ഖബറിലേക്ക്‌ യാത്രയാക്കി..
            അടുത്ത ദിവസം കാർത്തികയുടെ വീട്ട്മുറ്റത്ത് ഒരു പോലീസ്ജീപ്പ്‌ വന്ന് നിന്നു.
കാർത്തിക പുറത്ത്‌ വന്നു. അവളാകെ ഭയന്നു.
" ഇവിടെ ബാസിമ എന്നൊരു സ്ത്രീയുണ്ടോ.. "
പോലീസുകാരന്റെ ചോദ്യത്തിനു മുന്നിൽ കാർത്തിക പകച്ചു.
"ഇത്‌ ബാസിമാടെ വീടല്ലാ..ന്റെ വീടാ.."
" അതറിയാം.. ഞങ്ങൾ ബാസിമയുടെ വീട്ടിൽ പോയിട്ടാണു വരുന്നത്‌.. ഇവിടെയുണ്ടെന്നാ അറിഞ്ഞത്‌.. നിങ്ങൾ ഒരു സ്ത്രീ ആയത്‌ കൊണ്ടാണു ഇങ്ങനെ മര്യാദയിൽ സംസാരിക്കുന്നത്‌.. "
കാർത്തിക ഒന്ന് അകത്തേക്ക്‌ നോക്കി..


" സാറെ എന്താ അവളുടെ പ്രശ്നം.. ഇന്നലെ അവളുടെ അനിയത്തീടെ ശവടക്ക്‌ കഴിഞ്ഞേയുള്ളു... അവളൊരു പാവമാ.. അവൾക്കിപ്പൊന്നിനും വയ്യാ..എന്താ കാര്യം ന്നോട്‌ പറഞ്ഞോ സാറേ.."
"നിങ്ങൾക്ക്‌ പറഞ്ഞാ മനസ്സിലാവില്ലേ..ബാസിമയുടെ പേരിൽ ഒരു കേസുണ്ട്‌.. അത്‌ പറയാനാ വന്നത്‌, വനിതാ പോലീസില്ലാത്തത്‌ കൊണ്ടാണു കൂട്ടിക്കൊണ്ടുപ്പോകാത്തത്‌.. അവരോട്‌ ഉടനെ സ്റ്റേഷനിൽ ഹാജരാകാൻ പറയണം.."
"അതിനവളെന്ത്‌ തെറ്റാ ചൈതത്‌.. "
"അതൊക്കെ സ്റ്റേഷനിൽ വന്നാ പറയ്യാ.. ഇനി വനിതാ പോലീസിനെയും കൊണ്ട്‌ പിടിച്ച്‌ കൊണ്ടുപോകേണ്ട ഗതി വർത്തരുത്‌.. പറഞ്ഞില്ലന്ന് വേണ്ടാ.. കേസിത്തിരി ഗുരുതരമാണു.."
ഇതും പറഞ്ഞ്‌ പോലീസുകാർ ജീപ്പിൽ കയറി പോയി. കാർത്തിക ചവിട്ടിൽ പടിയിൽ എന്താ കാര്യമെന്നറിയാതെ ആകെ പരിഭ്രമിച്ച്‌ ഇരിന്നു.. ഈ അവസ്ഥയിൽ എങ്ങിനെയാ ബാസിമാട്‌ പറയുക എന്ന സങ്കടത്തിലായി കാർത്തിക..
അകത്തെ മുറിയിൽ ക്ഷീണിച്ച്‌ കിടക്കുന്ന ബാസിമയുടെ അടുത്ത്‌ കാർത്തിക ചെന്നിരിന്നു..
" ബാസിമ... "
ബാസിമ എഴുന്നേറ്റിരിന്നു..
"നിന്നെ തിരക്കി പോലീസ്സ്‌ വന്നു, ഇക്കൊന്നും മനസ്സിലാകുന്നില്ല.. "
ബാസിമയുടെ മുഖത്ത്‌ ഭയത്തിൻറെ നിഴലാട്ടം..
" എന്തിനാ ,..അതിനു ഞാനെന്താ ചൈതത്‌ .."
"അറിയില്ല.. അവരൊന്നും പറഞ്ഞില്ല..അവർക്ക്‌ ആളുമാറിയതാകും.. അതല്ലാ അയാളുമായി ഇനിയെന്തെങ്കിലും പ്രശ്നമുണ്ടോ..?"
"എന്ത്‌ പ്രശ്നം.. അയാൾ മൊയി ചെല്ലീലേ.. പിന്നെ കേസ്സ്‌ കൊടുക്കാണെങ്കി ഞാൻ അയാൾക്കെതിരെല്ലേ കൊടുക്കേണ്ടത്‌.. അയാളല്ലേ..ന്റെ ബുഷറയെ..."
ബാസിമ പറഞ്ഞ്‌ നിർത്തി.
"നിങ്ങടെ വിവാഹമോചനവുമായി ബെന്ധപ്പെട്ടെന്തെങ്കിലും..."
"ഞങ്ങളെ മതത്തിലു മൊയി ചൊല്ലിയാ ചൊല്ലി, പിന്നെ അവരുമായി ഒന്നും ഉണ്ടാവൂലാ.. ക്ക്‌ ന്റെ പ്ണ്ടം പണമൊക്കെ കിട്ടാണ്ട്‌ ,അത്‌ മാമായാണു വാങ്ങിത്തരാന്ന് ഏറ്റിട്ട്ള്ളത്‌.."
"എന്തായാലും നീയൊന്ന് പോയി നോക്ക് ..മക്കളെ ഞാൻ നോക്കിക്കോളാം ..ആ സഖാവിനെം വിളിച്ചോ ..."
ബാസിമ സ.കോയാമൂനെയും കൂട്ടി പോലീസ് സ്റ്റേഷനിലിലേക്ക് പോയി ..അവിടെ എത്തും വരെ എന്താണ് കേസെന്ന് അവർക്ക് രണ്ട് പേർക്കും അറിയില്ലായിരുന്നു ..യാത്രയിലുടനീളം സ.കോയാമു ബാസിമയെ സമാധാനിപ്പിച്ചു .
അവർ പോലീസ്സ്റ്റേഷനിലിലേക്ക് കയറി ചെന്നു ...(തുടരും ..)

No comments:

Post a Comment

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്