"അങ്ങനെ ജാഫർ പത്താം ക്ലാസ്സുകാരനായിലേ.."
ബിരിയാണി വെക്കുന്ന സുലൈമാന്റെ വാക്കുകൾ അച്ചട്ടായിരുന്നു. റിസൽട്ട് വന്നപ്പോൾ ജാഫർ ജയിച്ചു. ജാഫർ മാത്രമല്ല അവന്റെ ഒരേ ഒരു കളിക്കൂട്ടുകാരൻ സലീമും..
ഇനിയുള്ള ഒരു വർഷം സ്കൂളിലെ തലതൊട്ടപ്പന്മാരായി വിലസാമെന്നോർത്തപ്പോൾ ജാഫറിന്റെ മുഖത്ത് ഒരൽപം ഗൗരവം നിറഞ്ഞുവന്നു. ഒന്ന് നിവർന്ന് നിന്ന് തലചെരിച്ച് നോക്കിയപ്പോൾ താൻ രണ്ടിഞ്ച് നീളം വെച്ചതായി ജാഫറിനു തോന്നി.. അവനു സന്തോഷം അടക്കാനായില്ല.
സർക്കാർ സ്കൂളായത് കൊണ്ട് ക്ലാസ്സിലിരിന്ന് ഉറക്കം തൂങ്ങിയാലും ഒമ്പതാം ക്ലാസ്സ് വരെ ജയിച്ച് കേറാമെന്ന് ജാഫറിനുറപ്പായിരുന്നു. പത്താം ക്ലാസ്സിലേക്കുള്ള കടമ്പ പക്ഷെ , അൽപം കനത്തതാകുമെന്ന് പ്രതീക്ഷിച്ചതാണു..പക്ഷെ തന്റെ റിസൽട്ട് വന്നപ്പോൾ അതും ആനത്തലയല്ലാന്ന് ജാഫറിനു ബോദ്ധ്യപ്പെട്ടു. സ്വന്തം പഠിപ്പിനെ പറ്റി അത്രക്ക് മതിപ്പായിരുന്നു ജാഫറിനു.
സലീം ജയിച്ച വിവരം അവനോട് പറയാനായി ഓടിയതാണു ജാഫർ , പക്ഷെ..സലീമിൻറെ വീടിൻറെ വടക്കുപുറത്തുള്ള കോമാവിന്റെ അടുത്തെത്തിയപ്പോൾ ഒന്ന് തമ്പിട്ടു.. ഇന്നലെ കല്യാണം കഴിഞ്ഞ വീടല്ലേ ..ബന്ധുക്കളാരും ചിലപ്പോൾ പോയിട്ടുണ്ടാവില്ല.. ജാഫർ മനസ്സിൽ കരുതി.
ജാഫറിനു സലീം ജയിച്ച വിവരം പറയുകയും വേണം അങ്ങോട്ട് കയറി ചെല്ലാനും വയ്യ..പിന്നെ സലീമിന്റെ ഉമ്മാട് വിവരം പറഞ്ഞേൽപ്പിച്ച് പെട്ടന്ന് തന്നെ തടി തപ്പാമെന്ന് കണക്ക് കൂട്ടി മനസ്സിൽ സർവ്വ ധൈര്യവും സംഭരിച്ച് ജാഫർ മുന്നോട്ട് നീങ്ങി. വീടിന്റെ വടക്കുപുറത്തെ ചവിട്ടിൽ പടിയിൽ ഒരു കാലു വെച്ച് അകത്തേക്ക് കയറണോ വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ച് നിന്നു.
ഇന്നലത്തെ ബിരിയാണിയുടെ മണം ചുറ്റുപാടും തങ്ങിനിൽക്കുന്നുണ്ടായിരുന്നു. അകത്ത് വല്ലാത്തൊരു ചിരിയും വർത്തമാനവും കേൾക്കുന്നുണ്ടായിരുന്നു. എന്തോ പെട്ടന്ന് അകത്ത് കയറാൻ മനസ്സിൽ സംഭരിച്ച മുഴുവൻ ധൈര്യവും സൈക്കിൾ റ്റ്യൂബിലെ കാറ്റു പോണ പോലെ ചോർന്ന് പോയി. കേറാനും വയ്യ..ഇറങ്ങാനും വയ്യ എന്ന സ്ഥിതിയിലായി ജാഫർ.
"വഴീന്നൊന്ന് മാറോ.."
ശബ്ദം കേട്ടയുടനെ മീറയാണെന്ന് മനസ്സിലാക്കി ജാഫർ വഴിമാറിക്കൊടുത്തു. തന്റെ വഴിമുടക്കി നിന്നത് ആരെന്ന് പോലും നോക്കാതെ മീറ അകത്തേക്ക് കയറി.
"മീറ.."
അവളുടെ പേരു വിളിച്ചപ്പോൾ തന്റെ ശബ്ദം ഇടറിയതായി ജാഫറിനു തോന്നി. ജാഫർ ആദ്യമായിട്ടായിരുന്നു അവളെ പേരെടുത്ത് വിളിക്കുന്നത്. ചങ്കിലെ തടസ്സം ഒന്ന് ചെറുതായി ചുമച്ച് ശെരിയാക്കി തലനീട്ടി ജാഫർ വീണ്ടും വിീച്ചു.
"മീറാ..ആ സലീമിനൊന്ന് വിളിക്കോ.."
അവൾ തിരിഞു നോക്കി. അവളുടെ മുഖത്ത് പുഞ്ചിരിയുടെ നിഴൽ പോലുമുണ്ടായിരുന്നില്ല..തന്റെ പേരു വിളിച്ചവനാരടാ എന്നൊരു മനോഭാവമായിരുന്നു അവളുടെ മുഖത്ത്. ഇഷ്ടമില്ലാത്തത് എന്തോ കണ്ടത് പോലെ ജാഫറിനെ കണ്ണുരുട്ടി നോക്കി മീറ അകത്തേക്ക് പോയി..
നാലാളുള്ളടുത്തേക്ക് കയറി ചെല്ലാൻ ജാഫറിനു പണ്ടേ നാണമായിരുന്നു. ആരോടും മുഖത്ത് നോക്കി സംസാരിക്കാനും ധൈര്യം പോരാ. പ്രത്യേകിച്ച് പെണ്ണുങ്ങളോട്. ഏതെങ്കിലും കുടുംബാംഗങ്ങൾ തന്റെ വീട്ടിൽ വന്നാൽ ജാഫർ തലയും താഴ്ത്തി നിൽക്കും .അങ്ങനെയുള്ള ജാഫറിനു സലീമിന്റെ വീടിനകത്തേക്ക് കയ്യറിചെല്ലാൻ കഴിഞ്ഞില്ല..
സലീമിന്റെ വീട്ടുകാർ മാത്രമാണെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇതിപ്പോ വേണ്ടപ്പെട്ട കുടുംബങ്ങളുണ്ട്..പോരാത്തതിനു പെണ്ണുങ്ങളും..അതിനിടയിലാണു മീറയുടെ നാലാക്കി കീറിയ പെരുമാറ്റവും..എല്ലാം കൂടിയായപ്പോൾ കുളിച്ചൊരുങ്ങിയ കുഞ്ഞപ്പൻ കുളത്തിൽ വീണ അവസ്ഥയായി ജാഫർ. പിന്നെ അധികം സമയം അവിടെ നിന്നില്ല.. സലീമിന്റെ ഉമ്മ നബീസാട് ഒരു വിധത്തിൽ സലീം ജയിച്ച വിവരം പറഞ്ഞ് തലങ്ങും വിലങ്ങും നോക്കാതെ ജാഫർ വീട്ടിലേക്ക് പാഞ്ഞു.
ഏതോ വലിയ തടാകം നീന്തികയറിയത് പോലെ തന്റെ മുറിയിലെ കട്ടിലിലിരുന്ന് ജാഫർ കിതച്ച് കൊണ്ടിരിന്നു. അപരിജിതരെ അഭിമുഖീകരിക്കാൻ ജാഫറിനു എന്നും പ്രയാസമായിരുന്നു. തനിക്ക് എന്തൊക്കെയോ കുറവുകളുണ്ടെന്ന ഒരു അപകർഷതാ ബോധം ജാഫറിനെ വല്ലാതെ അലട്ടിയിരുന്നു.
' എന്തിനാണു ഞാൻ മറ്റുള്ളവരുടെ മുന്നിൽ നിന്ന് ഇങ്ങനെ ഒഴിഞ്ഞ് മാറുന്നത്..? '
എന്ന് ജാഫർ തന്നോട് തന്നെ സ്വയം ചോദിക്കാറുണ്ട്. ഒരു പക്ഷെ ജാഫറിനു ഉത്തരം കണ്ടെത്താൻ കഴിയാത്ത ഒരു ചോദ്യം ഇത് തന്നെയായിരിക്കും.
ജാഫറിന്റെ മുറിയിൽ വലിയ രണ്ട് ബോക്സുണ്ട്. തട്ടിൻ മുകളിലാണു ജാഫറിന്റെ മുറി. മനസ്സൊന്നു തണുക്കാൻ ഉച്ചത്തിൽ പാട്ട് വെച്ച് കേട്ട് ആസ്വദിക്കലാണു ജാഫറിന്റെ പതിവ്. അതിനു വേണ്ടത്തക്ക ഏത് തരത്തിലുള്ള പാട്ടുകളുടെ കാസറ്റും അവന്റെ മുറിയിലുണ്ടായിരുന്നു. ഈ സമയങ്ങളിൽ ചുറ്റുവട്ടത്തുള്ള വീടുകളിൽ പിന്നെ റേഡിയോ ഓൺ ചെയ്യേണ്ട ആവിശ്യമുണ്ടാവാറില്ല.
"ജാഫറിന്റെ അമ്പലത്തിൽ പാട്ട് വെച്ചീണ്ട്.."
സലീമിന്റെ ഉമ്മ നബീസ പറയാറുള്ള വാക്കണു. വല്ലപ്പോഴും വളരെ ശബ്ദം താഴ്ത്തിയും ജാഫർ പാട്ട് കേൾക്കും. അത് പക്ഷെ കെ പി എ സി യുടെ നാടക ഗാനങ്ങളാണെന്ന് മാത്രം. 'താലക്കു മീതെ ശ്യൂന്യാകാശം.. '
എന്ന ഗാനം ആവർത്തിച്ച് ആവർത്തിച്ച് കേൾക്കുന്നതും ജാഫറിനു ഒരു ഹരമായിരുന്നു.
"ജാഫറേ..യ്യ് എന്തൊറക്കാ ഒറങ്ങ് ണേ..ഒന്നെണീറ്റടാ...സൂര്യനുദിച്ചിട്ട് കേകേലെ വർഗ്ഗീസ്സ് മാപ്ലാടെ പെരക്ക് മേലെ എത്തീക്ക് ണു ..അണക്കിപ്പോഴും എണീക്കാനായില്ലാലേ.."
ഹൈ വോൾട്ടിലുള്ള സൽമാടെ ശബ്ദം കേട്ട് ജാഫർ ചാടി എണീറ്റു. സ്കൂളില്ലെന്ന സന്തോഷത്തിൽ കൈരണ്ടും തുടകൾക്കിടയിൽ തിരുകിക്കയറ്റി ചാണകത്തിലെ പുഴുപോലെ ചുരുണ്ടുകൂടി സുഖിച്ച് കിടക്കുകയായിരുന്നു ജാഫർ.
'മ്മാക്ക് കാലത്തെന്നെ ഒന്ന് മിണ്ടാണ്ടിരിന്നൂടെ ' എന്നും പറഞ്ഞ് കണ്ണും തിരുമ്മി ആടിക്കുഴഞ്ഞ് ജാഫർ തട്ടിന്മുകളിൽ നിന്ന് താഴെയിറങ്ങി. ഉമിക്കരി എടുത്ത് പല്ല് തേച്ച് മുഖം കഴുകി അടുക്കളയിലേക്ക് കയറുമ്പോഴും ഉമ്മയുടെ വെടിയുണ്ടകൾ ജാഫറിനു നേരെ പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
"തെന്ത് ഉറക്കാടാ ...യ്യ്പ്പൊ പഴേ പോലല്ലട്ടാ ...പത്താംക്ലാസ്സുകാരനായി ഇഞ്ഞന്റെ മടിപിടിച്ചുള്ള കിടത്തൊക്കാണ്ട് മാറ്റിക്കോളിയാണ്ട് ..അട്ത്ത ആയ്ച്ച മുതല് റ്റ്യൂഷനു പോണ്ടാതാ .."
പ്ലയിറ്റെടുത്ത് അപ്പുറത്ത് വെക്കുന്നുണ്ട് ...ഗ്ലാസ്സെടുത്ത് കഴുകുന്നുണ്ട് ...പുട്ട് ആവി വന്നത് പാത്രത്തിലേക്ക് കുത്തിയിടുന്നുണ്ട് ...അപ്പുറത്ത് തിളച്ച്മറിയുന്ന കടലക്കറി ഇളക്കിക്കൊടുക്കുന്നുണ്ട് ..അങ്ങനെ സംസാരത്തിനിടക്ക് സൽമാടെ പണികളും നടക്കുന്നുണ്ട് .
"അടുത്ത മാസല്ലേ ..മ്മാ ..സ്കൂള് തുറക്കണത് ...ട്യൂഷന് ഇപ്പ ത്തന്നെ പോണാ ...?"
ചൂടുള്ള കട്ടൻചായ ഗ്ലാസ്സിലേക്ക് സൂക്ഷിച്ച് ഒഴിക്കുന്നതിനിടെ ജാഫർ ചോദിച്ചു ..
"യ്യ് പത്താംക്ലാസ്സുകാരനല്ലേ ...പഠിക്കാനൊക്കെ കൊറേണ്ടാവും ..ആ റ്റ്യൂഷൻ സെൻററിലെ മാഷ് വിളിച്ച് പറഞ്ഞതാ ...പത്താംക്ലാസ്സുകാർക്ക് നേരത്തെ റ്റ്യൂഷൻ തുടങ്ങൂന്ന് ..."
'പണ്ടാറടങ്ങാൻ പത്താംക്ലാസ്സീക്ക് ജയിച്ചത് കുടുങ്ങി ...'
ചായ കുടിച്ച് തീർത്ത് സലീമിൻറെ വീട്ടിലേക്ക് ഇറങ്ങുമ്പോൾ ജാഫർ മനസ്സിൽ പിറുപിറുത്തു .
തൻറെ കിടപ്പുമുറിയിലെ ഒരു ചെറിയ ലോകം കഴിഞ്ഞാൽ ജാഫറിന് പിന്നെയുള്ളത് സലീമിൻറെ വീടിൻറെ പുറകിലെ കളിപ്പറമ്പാണ് . തെങ്ങുകളും മാവും ചീമക്കൊന്നയും കാട് പിടിച്ച് നിൽക്കുന്ന കമ്യൂണിസ്റ്റ് പച്ചയും ഒക്കെയുള്ള ഒരു വിശാലമായ പറമ്പായിരുന്നു കളിസ്ഥലം . ആ കളിപ്പറമ്പിൽ പ്രകൃതി മുലയൂട്ടി വളർത്തുന്ന തെങ്ങുകളും ചെടികളും മരങ്ങളും പുല്ലുകളും ഒന്നും ജാഫറിനും സലീമിനും കൂട്ടുകാർക്കും കളിക്കാൻ ഒരു തടസ്സമാകാറില്ല .പല പ്രായത്തിൽ പല കളികളും ജാഫറും സലീമും ഈ പറമ്പിൽ പയറ്റിയിട്ടുണ്ട്. കുറച്ച് കാലങ്ങളായി ക്രിക്കറ്റ് കളിയാണു അരങ്ങേറാറുള്ളത്. ഒരു പ്രത്യേക കാലാവസ്ഥയിൽ പറമ്പ് കിളക്കുമ്പോഴും പൊലി കൂട്ടുമ്പോഴും മാത്രമാണു കളി മുടങ്ങാറുള്ളത്. പിന്നെ കുഞ്ഞലവി മുസ്ലിയാരുടെ തല വെട്ടം കണ്ടാലും ..ഉടനടി കളി നിർത്തി എല്ലാവരും നാലുപാടും ഓടും.. പക്ഷെ സലീം മാത്രം ഓടാറില്ല..ധൈര്യം കൊണ്ടല്ല., ഓടിയില്ലെങ്കിൽ രണ്ടടി എന്നത് ഓടിയാൽ അത് പതിനാറാകും..
എപ്പോഴും സലീമിനു കിത്താബുകൾ ഓതിപ്പഠിക്കാനുണ്ടാകും. മത പഠനത്തിൽ കൂടുതൽ പ്രാധാന്യം വേണമെന്നാണു കുഞ്ഞലവി മുസ്ലിയാരുടെ കൽപ്പന. സലീമിന്റെ ഉസ്താദും കുഞ്ഞലവി മുസ്ലിയാരു തന്നെയാണു. സലീമിനെ വിരളമായി മാത്രം കിട്ടുന്നത് കൊണ്ട് കിട്ടുന്ന സമയമത്രയും കളിക്കാൻ വേണ്ടി മാറ്റി വെക്കും. അടുത്തുള്ള പാറക്കുളം കവലയിലേക്ക് പോലും വളരെ അത്യാവിശ്യത്തിനേ ജാഫർ പോകാറുള്ളൂ. അത് കൊണ്ടാണു തന്റെ കിടപ്പുമുറിയും കളിപ്പറമ്പും കഴിഞ്ഞാൽ ജാഫറിനു വേറെ ലോകമില്ലാത്തതും.
"നബീസാത്താ... സലീമെന്ത്യേ...?"
കിണറ്റിൻ കരയിൽ തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു സലീമിന്റെ ഉമ്മ നബീസ.
"നേരം വെളുക്കുമ്പോ ത്തന്നെ ഓനതാ വടീം കുന്തോം എടുത്തോണ്ട് പോയീണ്ട്.."
വടീം കുന്തോം ന്ന് നബീസ ഉദ്ധേശിച്ചത് ബാറ്റും സ്റ്റംബുമാണെന്ന് ജാഫറിനു മനസ്സിലായി .വിറകു പുരയുള്ളത് കൊണ്ട് അപ്പുറത്ത് കളി നടക്കുന്നത് ജാഫർ ശ്രദ്ധിച്ചില്ല .കേട്ടപാതി കേൾക്കാത്ത പാതി ജാഫർ കളിപ്പറമ്പിലേക്ക് പാഞ്ഞു ..വിറകു പുരയുടെ പുറകിലാണ് വിശാലമായ കളിപ്പറമ്പ് . ജാഫർ എത്തുമ്പോഴേക്കും കളിതുടങ്ങിയിരുന്നു . എന്നാലും സലീമിൻറെ അഭ്യർഥനമാനിച്ച് മറ്റുള്ള വിരുതന്മാർ ജാഫറിനെ കളിയിൽ ചേർത്തു . ജാഫർ കളിക്കും എന്നല്ലാതെ ഒന്നിലും ഒരു കഴിവുമില്ല . നേരെ ചൊവ്വേ ബാറ്റ് ചെയ്യുകയോ ബൗൾ ചെയ്യാനോ അറിയില്ല ..മറ്റുള്ളതിന്റെ കാര്യം പിന്നെ പറയണ്ടാ ...എന്നാലും സലിം കളിക്കാൻ കൂട്ടും ...അവൻറെ ടീമിൽ തന്നെ...അത് സലീമിൻറെ സ്നേഹം .
കളി തുടങ്ങിയത് കൊണ്ട് ഫീൽഡറായി കൊണ്ടായിരുന്നു ജാഫറിൻറെ പ്രവേശം .കളി അരങ്ങ് തകർത്ത് കൊണ്ടിരിന്നു .അതിനിടയിലാണ് ജാഫറിൻറെ കണ്ണുകൾ അപ്പുറത്തെ കൊമാവിൻ ചുവട്ടിലേക്ക് വിരുന്നിനു പോയത് .അവിടെ മീറയും നാസിയയും കൂടി എന്തോ നടന്ന് പെറുക്കുന്നുണ്ടായിരുന്നു .കണ്ണിമാങ്ങയായിരിക്കുമെന്ന് ജാഫർ ഊഹിച്ചു .
'ബ്സൂം ...........'
മീറയെ ശ്രദ്ധിച്ച് നിന്ന ജാഫറിൻറെ തലക്ക് തോട്ടുമീതെ ക്കൂടി കണ്ണൻ എന്ന വിരുതൻ അടിച്ച പന്ത് ചീറിപാഞ്ഞു . സംഭവിച്ചത് എന്തന്നറിയാതെ ജാഫർ ഒന്ന് തല കുടഞ്ഞു .
"യ്യെവ്വടെ നോക്കിയാ നിക്കണത് ..."
തൻറെ ബൗൾ റോക്കറ്റ് പോലെ പാഞ്ഞത് കണ്ട് സലീമിനു കലികയറി .
"ഞാൻ ശ്രദ്ധിച്ചില്ലിഷ്ട്ടാ ..."
ജാഫറിൻറെ മറുപടി കേട്ട് ചുവന്നുവന്ന സലീമിൻറെ മുഖത്ത് ചിരിപൊട്ടി .
"ഇപ്പത്തന്നെ അൻറെ മോന്ത പോയേനെ ..."
ജാഫറിൻറെ മുഖത്തും ചിരി പൊട്ടി .പക്ഷെ, ആ ചിരി ഒരു മഞ്ഞ ചിരിയാണെന്ന് മാത്രം .ജാഫർ സലീമിൻറെ അടുത്തേക്ക് ചെന്നു . ഒരു വട്ടം കൂടി ആ കോമാവിൻ ചുവട്ടിലേക്ക് കണ്ണ്‍ പായിച്ച് സ്വകാര്യത്തിൽ ചോദിച്ചു .
"മീറ പോയില്ലേ ....."
"ഇല്ലാ "
"കല്യാണോക്കെ കഴിഞ്ഞിട്ട് മൂന്നാലു ദിവസായില്ലേ ...ന്നിട്ട് അവളെന്താ പോവാത്തെ ..."
"ഓളെ ഉമ്മയും താത്തയും പോയി ..ഓളും ഓളെ വല്ല്യുമ്മയും രണ്ടാഴ്ച്ച കയിഞ്ഞേ പോകൂ .."
ജാഫറിൻറെ മുഖം ചെറുതായൊന്ന് വാടി ...മീറയൊരു അഹങ്കാരിയാണെന്നാണു ജാഫറിന്റെ പക്ഷം. ജാഫറത് സലീമിനോട് പറയുകയും ചൈതതാണു. പ്രത്യേകിച്ച് അവളുടെ ഏച്ചുകെട്ടിയ ഫാഷനെ പറ്റി...ഇനിയും രണ്ടാഴ്ച്ചകൂടി അവളെ സഹിക്കണമല്ലോ എന്നോർത്തപ്പോൾ ജാഫറിന്റെ ഉത്സാഹമെല്ലാം ചതഞ്ഞരഞ്ഞു.
"ങ്ങെളെന്താ അവടെ സ്വകാര്യം പറഞ്ഞ് നിക്ക്ണു..കളിക്കീലേ..."
കണ്ണനു സലീമിന്റെ അടുത്ത പന്തും അടിച്ച് പറപ്പിക്കാൻ തിടുക്കമായി..കളി തുടർന്നു. ജാഫർ മുഴുവൻ ശ്രദ്ധയും കളിയിലേക്ക് കൊടുത്ത് നിന്നു. അപ്പോഴും മീറയും നാസിയയും അപ്പുറത്തുള്ള കോമാവിൻ ചുവട്ടിൽ കണ്ണിമാങ്ങ പെറുക്കുന്നുണ്ടായിരുന്നു... (തുടരും )
ജാഫറിനു സലീം ജയിച്ച വിവരം പറയുകയും വേണം അങ്ങോട്ട് കയറി ചെല്ലാനും വയ്യ..പിന്നെ സലീമിന്റെ ഉമ്മാട് വിവരം പറഞ്ഞേൽപ്പിച്ച് പെട്ടന്ന് തന്നെ തടി തപ്പാമെന്ന് കണക്ക് കൂട്ടി മനസ്സിൽ സർവ്വ ധൈര്യവും സംഭരിച്ച് ജാഫർ മുന്നോട്ട് നീങ്ങി. വീടിന്റെ വടക്കുപുറത്തെ ചവിട്ടിൽ പടിയിൽ ഒരു കാലു വെച്ച് അകത്തേക്ക് കയറണോ വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ച് നിന്നു.
ഇന്നലത്തെ ബിരിയാണിയുടെ മണം ചുറ്റുപാടും തങ്ങിനിൽക്കുന്നുണ്ടായിരുന്നു. അകത്ത് വല്ലാത്തൊരു ചിരിയും വർത്തമാനവും കേൾക്കുന്നുണ്ടായിരുന്നു. എന്തോ പെട്ടന്ന് അകത്ത് കയറാൻ മനസ്സിൽ സംഭരിച്ച മുഴുവൻ ധൈര്യവും സൈക്കിൾ റ്റ്യൂബിലെ കാറ്റു പോണ പോലെ ചോർന്ന് പോയി. കേറാനും വയ്യ..ഇറങ്ങാനും വയ്യ എന്ന സ്ഥിതിയിലായി ജാഫർ.
"വഴീന്നൊന്ന് മാറോ.."
ശബ്ദം കേട്ടയുടനെ മീറയാണെന്ന് മനസ്സിലാക്കി ജാഫർ വഴിമാറിക്കൊടുത്തു. തന്റെ വഴിമുടക്കി നിന്നത് ആരെന്ന് പോലും നോക്കാതെ മീറ അകത്തേക്ക് കയറി.
"മീറ.."
അവളുടെ പേരു വിളിച്ചപ്പോൾ തന്റെ ശബ്ദം ഇടറിയതായി ജാഫറിനു തോന്നി. ജാഫർ ആദ്യമായിട്ടായിരുന്നു അവളെ പേരെടുത്ത് വിളിക്കുന്നത്. ചങ്കിലെ തടസ്സം ഒന്ന് ചെറുതായി ചുമച്ച് ശെരിയാക്കി തലനീട്ടി ജാഫർ വീണ്ടും വിീച്ചു.
"മീറാ..ആ സലീമിനൊന്ന് വിളിക്കോ.."
അവൾ തിരിഞു നോക്കി. അവളുടെ മുഖത്ത് പുഞ്ചിരിയുടെ നിഴൽ പോലുമുണ്ടായിരുന്നില്ല..തന്റെ പേരു വിളിച്ചവനാരടാ എന്നൊരു മനോഭാവമായിരുന്നു അവളുടെ മുഖത്ത്. ഇഷ്ടമില്ലാത്തത് എന്തോ കണ്ടത് പോലെ ജാഫറിനെ കണ്ണുരുട്ടി നോക്കി മീറ അകത്തേക്ക് പോയി..
നാലാളുള്ളടുത്തേക്ക് കയറി ചെല്ലാൻ ജാഫറിനു പണ്ടേ നാണമായിരുന്നു. ആരോടും മുഖത്ത് നോക്കി സംസാരിക്കാനും ധൈര്യം പോരാ. പ്രത്യേകിച്ച് പെണ്ണുങ്ങളോട്. ഏതെങ്കിലും കുടുംബാംഗങ്ങൾ തന്റെ വീട്ടിൽ വന്നാൽ ജാഫർ തലയും താഴ്ത്തി നിൽക്കും .അങ്ങനെയുള്ള ജാഫറിനു സലീമിന്റെ വീടിനകത്തേക്ക് കയ്യറിചെല്ലാൻ കഴിഞ്ഞില്ല..
സലീമിന്റെ വീട്ടുകാർ മാത്രമാണെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇതിപ്പോ വേണ്ടപ്പെട്ട കുടുംബങ്ങളുണ്ട്..പോരാത്തതിനു പെണ്ണുങ്ങളും..അതിനിടയിലാണു മീറയുടെ നാലാക്കി കീറിയ പെരുമാറ്റവും..എല്ലാം കൂടിയായപ്പോൾ കുളിച്ചൊരുങ്ങിയ കുഞ്ഞപ്പൻ കുളത്തിൽ വീണ അവസ്ഥയായി ജാഫർ. പിന്നെ അധികം സമയം അവിടെ നിന്നില്ല.. സലീമിന്റെ ഉമ്മ നബീസാട് ഒരു വിധത്തിൽ സലീം ജയിച്ച വിവരം പറഞ്ഞ് തലങ്ങും വിലങ്ങും നോക്കാതെ ജാഫർ വീട്ടിലേക്ക് പാഞ്ഞു.
ഏതോ വലിയ തടാകം നീന്തികയറിയത് പോലെ തന്റെ മുറിയിലെ കട്ടിലിലിരുന്ന് ജാഫർ കിതച്ച് കൊണ്ടിരിന്നു. അപരിജിതരെ അഭിമുഖീകരിക്കാൻ ജാഫറിനു എന്നും പ്രയാസമായിരുന്നു. തനിക്ക് എന്തൊക്കെയോ കുറവുകളുണ്ടെന്ന ഒരു അപകർഷതാ ബോധം ജാഫറിനെ വല്ലാതെ അലട്ടിയിരുന്നു.
' എന്തിനാണു ഞാൻ മറ്റുള്ളവരുടെ മുന്നിൽ നിന്ന് ഇങ്ങനെ ഒഴിഞ്ഞ് മാറുന്നത്..? '
എന്ന് ജാഫർ തന്നോട് തന്നെ സ്വയം ചോദിക്കാറുണ്ട്. ഒരു പക്ഷെ ജാഫറിനു ഉത്തരം കണ്ടെത്താൻ കഴിയാത്ത ഒരു ചോദ്യം ഇത് തന്നെയായിരിക്കും.
ജാഫറിന്റെ മുറിയിൽ വലിയ രണ്ട് ബോക്സുണ്ട്. തട്ടിൻ മുകളിലാണു ജാഫറിന്റെ മുറി. മനസ്സൊന്നു തണുക്കാൻ ഉച്ചത്തിൽ പാട്ട് വെച്ച് കേട്ട് ആസ്വദിക്കലാണു ജാഫറിന്റെ പതിവ്. അതിനു വേണ്ടത്തക്ക ഏത് തരത്തിലുള്ള പാട്ടുകളുടെ കാസറ്റും അവന്റെ മുറിയിലുണ്ടായിരുന്നു. ഈ സമയങ്ങളിൽ ചുറ്റുവട്ടത്തുള്ള വീടുകളിൽ പിന്നെ റേഡിയോ ഓൺ ചെയ്യേണ്ട ആവിശ്യമുണ്ടാവാറില്ല.
"ജാഫറിന്റെ അമ്പലത്തിൽ പാട്ട് വെച്ചീണ്ട്.."
സലീമിന്റെ ഉമ്മ നബീസ പറയാറുള്ള വാക്കണു. വല്ലപ്പോഴും വളരെ ശബ്ദം താഴ്ത്തിയും ജാഫർ പാട്ട് കേൾക്കും. അത് പക്ഷെ കെ പി എ സി യുടെ നാടക ഗാനങ്ങളാണെന്ന് മാത്രം. 'താലക്കു മീതെ ശ്യൂന്യാകാശം.. '
എന്ന ഗാനം ആവർത്തിച്ച് ആവർത്തിച്ച് കേൾക്കുന്നതും ജാഫറിനു ഒരു ഹരമായിരുന്നു.
"ജാഫറേ..യ്യ് എന്തൊറക്കാ ഒറങ്ങ് ണേ..ഒന്നെണീറ്റടാ...സൂര്യനുദിച്ചിട്ട് കേകേലെ വർഗ്ഗീസ്സ് മാപ്ലാടെ പെരക്ക് മേലെ എത്തീക്ക് ണു ..അണക്കിപ്പോഴും എണീക്കാനായില്ലാലേ.."
ഹൈ വോൾട്ടിലുള്ള സൽമാടെ ശബ്ദം കേട്ട് ജാഫർ ചാടി എണീറ്റു. സ്കൂളില്ലെന്ന സന്തോഷത്തിൽ കൈരണ്ടും തുടകൾക്കിടയിൽ തിരുകിക്കയറ്റി ചാണകത്തിലെ പുഴുപോലെ ചുരുണ്ടുകൂടി സുഖിച്ച് കിടക്കുകയായിരുന്നു ജാഫർ.
'മ്മാക്ക് കാലത്തെന്നെ ഒന്ന് മിണ്ടാണ്ടിരിന്നൂടെ ' എന്നും പറഞ്ഞ് കണ്ണും തിരുമ്മി ആടിക്കുഴഞ്ഞ് ജാഫർ തട്ടിന്മുകളിൽ നിന്ന് താഴെയിറങ്ങി. ഉമിക്കരി എടുത്ത് പല്ല് തേച്ച് മുഖം കഴുകി അടുക്കളയിലേക്ക് കയറുമ്പോഴും ഉമ്മയുടെ വെടിയുണ്ടകൾ ജാഫറിനു നേരെ പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
"തെന്ത് ഉറക്കാടാ ...യ്യ്പ്പൊ പഴേ പോലല്ലട്ടാ ...പത്താംക്ലാസ്സുകാരനായി ഇഞ്ഞന്റെ മടിപിടിച്ചുള്ള കിടത്തൊക്കാണ്ട് മാറ്റിക്കോളിയാണ്ട് ..അട്ത്ത ആയ്ച്ച മുതല് റ്റ്യൂഷനു പോണ്ടാതാ .."
പ്ലയിറ്റെടുത്ത് അപ്പുറത്ത് വെക്കുന്നുണ്ട് ...ഗ്ലാസ്സെടുത്ത് കഴുകുന്നുണ്ട് ...പുട്ട് ആവി വന്നത് പാത്രത്തിലേക്ക് കുത്തിയിടുന്നുണ്ട് ...അപ്പുറത്ത് തിളച്ച്മറിയുന്ന കടലക്കറി ഇളക്കിക്കൊടുക്കുന്നുണ്ട് ..അങ്ങനെ സംസാരത്തിനിടക്ക് സൽമാടെ പണികളും നടക്കുന്നുണ്ട് .
"അടുത്ത മാസല്ലേ ..മ്മാ ..സ്കൂള് തുറക്കണത് ...ട്യൂഷന് ഇപ്പ ത്തന്നെ പോണാ ...?"
ചൂടുള്ള കട്ടൻചായ ഗ്ലാസ്സിലേക്ക് സൂക്ഷിച്ച് ഒഴിക്കുന്നതിനിടെ ജാഫർ ചോദിച്ചു ..
"യ്യ് പത്താംക്ലാസ്സുകാരനല്ലേ ...പഠിക്കാനൊക്കെ കൊറേണ്ടാവും ..ആ റ്റ്യൂഷൻ സെൻററിലെ മാഷ് വിളിച്ച് പറഞ്ഞതാ ...പത്താംക്ലാസ്സുകാർക്ക് നേരത്തെ റ്റ്യൂഷൻ തുടങ്ങൂന്ന് ..."
'പണ്ടാറടങ്ങാൻ പത്താംക്ലാസ്സീക്ക് ജയിച്ചത് കുടുങ്ങി ...'
ചായ കുടിച്ച് തീർത്ത് സലീമിൻറെ വീട്ടിലേക്ക് ഇറങ്ങുമ്പോൾ ജാഫർ മനസ്സിൽ പിറുപിറുത്തു .
തൻറെ കിടപ്പുമുറിയിലെ ഒരു ചെറിയ ലോകം കഴിഞ്ഞാൽ ജാഫറിന് പിന്നെയുള്ളത് സലീമിൻറെ വീടിൻറെ പുറകിലെ കളിപ്പറമ്പാണ് . തെങ്ങുകളും മാവും ചീമക്കൊന്നയും കാട് പിടിച്ച് നിൽക്കുന്ന കമ്യൂണിസ്റ്റ് പച്ചയും ഒക്കെയുള്ള ഒരു വിശാലമായ പറമ്പായിരുന്നു കളിസ്ഥലം . ആ കളിപ്പറമ്പിൽ പ്രകൃതി മുലയൂട്ടി വളർത്തുന്ന തെങ്ങുകളും ചെടികളും മരങ്ങളും പുല്ലുകളും ഒന്നും ജാഫറിനും സലീമിനും കൂട്ടുകാർക്കും കളിക്കാൻ ഒരു തടസ്സമാകാറില്ല .പല പ്രായത്തിൽ പല കളികളും ജാഫറും സലീമും ഈ പറമ്പിൽ പയറ്റിയിട്ടുണ്ട്. കുറച്ച് കാലങ്ങളായി ക്രിക്കറ്റ് കളിയാണു അരങ്ങേറാറുള്ളത്. ഒരു പ്രത്യേക കാലാവസ്ഥയിൽ പറമ്പ് കിളക്കുമ്പോഴും പൊലി കൂട്ടുമ്പോഴും മാത്രമാണു കളി മുടങ്ങാറുള്ളത്. പിന്നെ കുഞ്ഞലവി മുസ്ലിയാരുടെ തല വെട്ടം കണ്ടാലും ..ഉടനടി കളി നിർത്തി എല്ലാവരും നാലുപാടും ഓടും.. പക്ഷെ സലീം മാത്രം ഓടാറില്ല..ധൈര്യം കൊണ്ടല്ല., ഓടിയില്ലെങ്കിൽ രണ്ടടി എന്നത് ഓടിയാൽ അത് പതിനാറാകും..
എപ്പോഴും സലീമിനു കിത്താബുകൾ ഓതിപ്പഠിക്കാനുണ്ടാകും. മത പഠനത്തിൽ കൂടുതൽ പ്രാധാന്യം വേണമെന്നാണു കുഞ്ഞലവി മുസ്ലിയാരുടെ കൽപ്പന. സലീമിന്റെ ഉസ്താദും കുഞ്ഞലവി മുസ്ലിയാരു തന്നെയാണു. സലീമിനെ വിരളമായി മാത്രം കിട്ടുന്നത് കൊണ്ട് കിട്ടുന്ന സമയമത്രയും കളിക്കാൻ വേണ്ടി മാറ്റി വെക്കും. അടുത്തുള്ള പാറക്കുളം കവലയിലേക്ക് പോലും വളരെ അത്യാവിശ്യത്തിനേ ജാഫർ പോകാറുള്ളൂ. അത് കൊണ്ടാണു തന്റെ കിടപ്പുമുറിയും കളിപ്പറമ്പും കഴിഞ്ഞാൽ ജാഫറിനു വേറെ ലോകമില്ലാത്തതും.
"നബീസാത്താ... സലീമെന്ത്യേ...?"
കിണറ്റിൻ കരയിൽ തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു സലീമിന്റെ ഉമ്മ നബീസ.
"നേരം വെളുക്കുമ്പോ ത്തന്നെ ഓനതാ വടീം കുന്തോം എടുത്തോണ്ട് പോയീണ്ട്.."
വടീം കുന്തോം ന്ന് നബീസ ഉദ്ധേശിച്ചത് ബാറ്റും സ്റ്റംബുമാണെന്ന് ജാഫറിനു മനസ്സിലായി .വിറകു പുരയുള്ളത് കൊണ്ട് അപ്പുറത്ത് കളി നടക്കുന്നത് ജാഫർ ശ്രദ്ധിച്ചില്ല .കേട്ടപാതി കേൾക്കാത്ത പാതി ജാഫർ കളിപ്പറമ്പിലേക്ക് പാഞ്ഞു ..വിറകു പുരയുടെ പുറകിലാണ് വിശാലമായ കളിപ്പറമ്പ് . ജാഫർ എത്തുമ്പോഴേക്കും കളിതുടങ്ങിയിരുന്നു . എന്നാലും സലീമിൻറെ അഭ്യർഥനമാനിച്ച് മറ്റുള്ള വിരുതന്മാർ ജാഫറിനെ കളിയിൽ ചേർത്തു . ജാഫർ കളിക്കും എന്നല്ലാതെ ഒന്നിലും ഒരു കഴിവുമില്ല . നേരെ ചൊവ്വേ ബാറ്റ് ചെയ്യുകയോ ബൗൾ ചെയ്യാനോ അറിയില്ല ..മറ്റുള്ളതിന്റെ കാര്യം പിന്നെ പറയണ്ടാ ...എന്നാലും സലിം കളിക്കാൻ കൂട്ടും ...അവൻറെ ടീമിൽ തന്നെ...അത് സലീമിൻറെ സ്നേഹം .
കളി തുടങ്ങിയത് കൊണ്ട് ഫീൽഡറായി കൊണ്ടായിരുന്നു ജാഫറിൻറെ പ്രവേശം .കളി അരങ്ങ് തകർത്ത് കൊണ്ടിരിന്നു .അതിനിടയിലാണ് ജാഫറിൻറെ കണ്ണുകൾ അപ്പുറത്തെ കൊമാവിൻ ചുവട്ടിലേക്ക് വിരുന്നിനു പോയത് .അവിടെ മീറയും നാസിയയും കൂടി എന്തോ നടന്ന് പെറുക്കുന്നുണ്ടായിരുന്നു .കണ്ണിമാങ്ങയായിരിക്കുമെന്ന് ജാഫർ ഊഹിച്ചു .
'ബ്സൂം ...........'
മീറയെ ശ്രദ്ധിച്ച് നിന്ന ജാഫറിൻറെ തലക്ക് തോട്ടുമീതെ ക്കൂടി കണ്ണൻ എന്ന വിരുതൻ അടിച്ച പന്ത് ചീറിപാഞ്ഞു . സംഭവിച്ചത് എന്തന്നറിയാതെ ജാഫർ ഒന്ന് തല കുടഞ്ഞു .
"യ്യെവ്വടെ നോക്കിയാ നിക്കണത് ..."
തൻറെ ബൗൾ റോക്കറ്റ് പോലെ പാഞ്ഞത് കണ്ട് സലീമിനു കലികയറി .
"ഞാൻ ശ്രദ്ധിച്ചില്ലിഷ്ട്ടാ ..."
ജാഫറിൻറെ മറുപടി കേട്ട് ചുവന്നുവന്ന സലീമിൻറെ മുഖത്ത് ചിരിപൊട്ടി .
"ഇപ്പത്തന്നെ അൻറെ മോന്ത പോയേനെ ..."
ജാഫറിൻറെ മുഖത്തും ചിരി പൊട്ടി .പക്ഷെ, ആ ചിരി ഒരു മഞ്ഞ ചിരിയാണെന്ന് മാത്രം .ജാഫർ സലീമിൻറെ അടുത്തേക്ക് ചെന്നു . ഒരു വട്ടം കൂടി ആ കോമാവിൻ ചുവട്ടിലേക്ക് കണ്ണ്‍ പായിച്ച് സ്വകാര്യത്തിൽ ചോദിച്ചു .
"മീറ പോയില്ലേ ....."
"ഇല്ലാ "
"കല്യാണോക്കെ കഴിഞ്ഞിട്ട് മൂന്നാലു ദിവസായില്ലേ ...ന്നിട്ട് അവളെന്താ പോവാത്തെ ..."
"ഓളെ ഉമ്മയും താത്തയും പോയി ..ഓളും ഓളെ വല്ല്യുമ്മയും രണ്ടാഴ്ച്ച കയിഞ്ഞേ പോകൂ .."
ജാഫറിൻറെ മുഖം ചെറുതായൊന്ന് വാടി ...മീറയൊരു അഹങ്കാരിയാണെന്നാണു ജാഫറിന്റെ പക്ഷം. ജാഫറത് സലീമിനോട് പറയുകയും ചൈതതാണു. പ്രത്യേകിച്ച് അവളുടെ ഏച്ചുകെട്ടിയ ഫാഷനെ പറ്റി...ഇനിയും രണ്ടാഴ്ച്ചകൂടി അവളെ സഹിക്കണമല്ലോ എന്നോർത്തപ്പോൾ ജാഫറിന്റെ ഉത്സാഹമെല്ലാം ചതഞ്ഞരഞ്ഞു.
"ങ്ങെളെന്താ അവടെ സ്വകാര്യം പറഞ്ഞ് നിക്ക്ണു..കളിക്കീലേ..."
കണ്ണനു സലീമിന്റെ അടുത്ത പന്തും അടിച്ച് പറപ്പിക്കാൻ തിടുക്കമായി..കളി തുടർന്നു. ജാഫർ മുഴുവൻ ശ്രദ്ധയും കളിയിലേക്ക് കൊടുത്ത് നിന്നു. അപ്പോഴും മീറയും നാസിയയും അപ്പുറത്തുള്ള കോമാവിൻ ചുവട്ടിൽ കണ്ണിമാങ്ങ പെറുക്കുന്നുണ്ടായിരുന്നു... (തുടരും )

No comments:
Post a Comment
ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്